നിത്യായ ത്രിഗുണാത്മനേ പുരജിതേകാത്യായനീപ്രേയസേ
സത്യായാദികുടുംബിനേ മുനിമനഃപ്രത്യക്ഷചിന്മൂര്തയേ
മായാസൃഷ്ട ജഗത്ത്രയായസകലാമ്നായാന്തസഞ്ചാരിണേ
സായംതാണ്ഡവസംഭ്രമായജടിനേ സേയം നതിഃശംഭവേ
നിത്യനും സത്വരജസ്തമോഗുണാത്മകനും കാത്യായനീദേവിയുടെ പ്രിയതമനും സത്യസ്വരൂപനും സകലചരാചങ്ങളുംഉള്പ്പെടുന്ന കുടുംബത്തിന്റെആദിഗൃഹസ്ഥനും മഹര്‍ഷിമാരുടെ മനസ്സില്‍ പ്രത്യക്ഷനാകുന്ന ചിന്മൂര്ത്തിയായവനും മായയാല്ജഗത്ത്രയങ്ങളെ(മൂന്നുലോകങ്ങളെ) സൃഷ്ടിച്ചവനും സകലവേദാന്തങ്ങളിലുംസഞ്ചരിക്കുന്നവനും സായംകാലത്ത്താണ്ഡവമാടുന്നതില് തല്പരനും ജടാധരനുമായശംഭുവിന്എന്റെ ഈ നമസ്ക്കാരം ഭവിക്കട്ടെ.
നിത്യംസ്വോദരപൂരണായസകലാനുദ്ദിശ്യവിത്താശയാ
വ്യര്‍ഥം പര്യടനം കരോമി ഭവതഃസേവാം ന ജാനേ വിഭോ
മജ്ജന്മാന്തരപുണ്യപാകബലതസ്ത്വംശര്വസര്വാന്തര
സ്തിഷ്ഠസ്യേവഹിതേന വാ പശുപതേതേരക്ഷണീയോസ്മ്യഹം
ഹേവിഭോ, നിത്യവുംസ്വന്തംവയറുനിറയ്ക്കുന്നതിനായി ധനാശയോടെ ധനികരെതേടി ഞാന്‍ നിഷ്ഫലമായ സഞ്ചാരം നടത്തുന്നു. ഭഗവാനേ, അങ്ങയെസേവചെയ്യേണ്ടതെങ്ങിനെ എന്നു ഞാന്‍ അറിയുന്നില്ല. അല്ലയോശര്വ്വാ, എന്റെ പൂര്‍വ ജന്മ പുണ്യപരിപാകത്താല്സര്വജീവികളുടേയുംഅന്തരാത്മാവായഅവിടുന്ന്എന്നിലുംഅന്തര്യാമിയായിഇരിക്കുന്നുണ്ടല്ലോ. അതിനാല്‍ പശുപതേ, ഞാന്‍ അങ്ങേയ്ക്കുരക്ഷണീയനായിമാറിയിരിക്കുന്നു. ആര്ത്തനായതന്നെ രക്ഷിക്കാനുള്ളചുമതല ഭഗവാനുണ്ട്എന്ന്സൂചിപ്പിക്കുന്നു.
ഏകോവാരിജബാന്ധവഃ ക്ഷിതിനഭോവ്യാപ്തംതമോമണ്ഡലം
ഭിത്വാലോചനഗോചരോപി ഭവതിത്വംകോടിസൂര്യപ്രഭഃ
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ
സ്തത്സര്വംവ്യപനീയമേ പശുപതേസാക്ഷാത് പ്രസന്നോ ഭവ
ഒരു സൂര്യന് തന്നെ ഭൂമിയിലുംആകാശത്തിലുംവ്യാപിച്ചിരിക്കുന്ന അന്ധകാരത്തെ നീക്കിസകലര്ക്കുംദൃഷ്ടിഗോചരനായി(കണ്ണുകളാല്കാണാവുന്നവനായി) ഭവിക്കുന്നില്ലേ? കോടിസൂര്യന്മാരുടെ പ്രഭയോടുകൂടിയവനായഅങ്ങ്എന്തുകൊണ്ട് അപ്രകാരംഅറിയപ്പെടുന്നവനായി ഭവിക്കുന്നില്ല? ആശ്ചര്യംതന്നെ.അങ്ങുള്ളപ്പോള്എങ്ങിനെ എന്റെഅജ്ഞാനമാകുന്ന അന്ധകാരംഇത്രയേറെ വര്‍ദ്ധിച്ചതായി മാറും? അല്ലയോ പശുപതേ, അവിടുന്ന്എന്നില്‍ പ്രസന്നനായിഅജ്ഞാനാന്ധകാരം മുഴുവന്‍ നീക്കി എനിക്കു പ്രത്യക്ഷനായി ഭവിയ്ക്കേണമേ.
ഹംസഃ പദ്മവനം സമിച്ഛതിയഥാ നീലാംബുദംചാതകഃ
കോകഃകോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്തഥാ
ചേതോവാഞ്ഛതിമാമകം പശുപതേ ചിന്മാര്ഗമൃഗ്യം വിഭോ
ഗൗരീനാഥ ഭവത്പദാബ്ജയുഗളംകൈവല്യസൗഖ്യപ്രദം
ഏതു പ്രകാരമാണോഹംസംതാമരപ്പൊയ്കയേയുംചാതകം(വേഴാമ്പല്‍) നീലമേഘത്തേയും(കാര്‍മേഘത്തേയും) കോകം(ചക്രവാകം) സൂര്യനേയുംചകോരം ചന്ദ്രനേയും ദിനം തോറുംഇച്ഛിക്കുന്നത്. അതേ പ്രകാരം,എന്റെ മനസ്സ,്അല്ലയോ പശുപതേ,വിഭുവുംഗൗരീനാഥനുമായഅങ്ങയുടെജ്ഞാനമാര്ഗ്ഗത്തിലൂടെഎത്തിച്ചേരേണ്ടതുംകൈവല്യസൗഖ്യം(മോക്ഷം) നല്‍കുന്നതുമായ പാദാരവിന്ദയുഗളത്തെ നിത്യവും ആഗ്രഹിക്കുന്നു.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: