മാംസദൃഷ്ടിക്ക് ഭഗവാന്റെ വിശ്വരൂപം ഒരിക്കലും വിഷയമല്ല. അതിനാല്‍ മഹാ യോഗേശ്വരനായ ശ്രീകൃഷ്ണന് ദിവ്യചക്ഷുസ്സ് നല്‍കിയാണ് തന്റെ വിരാട് രൂപം അര്ജ്ജുനന് കാണിച്ചുകൊടുത്തത്. മുമ്പു സുഹൃദ്ഭാവത്തില്‍ കണ്ടിരുന്ന ശ്രീകൃഷ്ണനെ പെട്ടെന്ന് വിരാഡരൂപത്തില് കണ്ടപ്പോള്‍ അര്ജ്ജുനന് ഭയപ്പെട്ടുപോയതില് അത്ഭുതത്തിനവകാശമില്ലാ ഏതു ധീരനും ചിലപ്പോള്‍ പരവശനായി ഭഗവാനോട് താണുകേണ് അപേക്ഷിച്ചു.
”അല്ലയോ ദേവശ്രേഷ്ഠ ക്രൂരരൂപമെടുത്ത അങ്ങ് ആരാണെന്ന് എനിക്കു പറഞ്ഞുതന്നാലും. അങ്ങേയ്ക്കു നമസ്കാരം അങ്ങ് എന്നില്‍ പ്രസാദിക്കണേ ആദിമപുരുഷനായ അങ്ങയെ ഞാന്‍ ഒട്ടുംതന്നെ അറിയുന്നില്ല. അങ്ങയുടെ പ്രവൃത്തിയെക്കുറിച്ചും എനിക്കല്പവും ബോധമില്ല’
അതുകേട്ട് ഭഗവാന് അര്‍ജ്ജുനനോട് പറയുകയാണ്: ”ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലനാകുന്നു. ലോകങ്ങളെയെല്ലാം നശിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നീ പൊരുതിയില്ലെങ്കില്പോലും ഇവരാരും ബാക്കിനില്ക്കയില്ല. യുദ്ധത്തിന് തയ്യാറായിക്കൊള്ളുക. വിജയി എന്ന കീര്‍ത്തിയും നേടിക്കൊള്ളൂ. ശത്രുക്കളെ ജയിച്ച് ഐശ്വര്യസമൃദ്ധമായ രാജ്യത്തെയും നീയനുഭവിച്ചുകൊള്ളൂക. നിന്റെ ശത്രുക്കളെ എല്ലാവരേയും കാലാത്മാവായ ഞാന്‍ മുമ്പുതന്നെ കൊന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ അവരെ കൊന്നാല്‍ പാപം ഉണ്ടാകുമെന്നു കരുതി നീ വ്യസനിക്കേണ്ട”
ശ്രീകൃഷ്ണഭഗവാന്റെ ഈ വാക്യങ്ങള്‍ കേട്ടു നടുങ്ങിക്കൊണ്ടിരിക്കുന്ന അര്ജ്ജുനന് രണ്ടു കൈകളും കൂപ്പി ഭയത്തോടുകൂടി ഭഗവാനെ നമസ്കരിച്ച് സ്തുതിച്ചു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: