ഇടുക്കി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം മെയ് നാലിന് നടക്കും. ഉത്സവ നടത്തിപ്പ് സംബന്ധിച്ച് തമിഴ്നാട്ടിലെയും കേരളത്തിലെയും വനംപൊലീസ്റവന്യൂ അധികാരികളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ ആരംഭിച്ചു. തേക്കടി രാജീവ്ഗാന്ധി പ്രകൃതിപഠന കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ആര്. രതീശന് അധ്യക്ഷത വഹിച്ചു. മെയ് നാലിന് രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്നു മണി വരെ മാത്രമേ മംഗളാദേവിയിലേക്ക് പ്രവേശനം അനുവദിക്കു. പ്ലാസ്റ്റിക് കവറും അഞ്ചു ലിറ്ററില്‍ താഴെ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളവും വനത്തിലേക്ക് കടത്തിവിടില്ല. ചെരിപ്പുധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
കുമളി-മംഗളാദേവി പാതയില്‍ വിവിധ കേന്ദ്രങ്ങളില്‍ വനം വകുപ്പ് കുടിവെള്ളം ഏര്‍പ്പാടാക്കും. തമിഴ്, മലയാളം ഭാഷകളില്‍ പൂജയുണ്ടാകും. ഉത്സവദിനത്തില്‍ കുമളി മുതല്‍ മംഗളാദേവി വരെ സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും. വിവിധ സ്ഥലങ്ങളില്‍ ബാരിക്കേഡ് നിര്‍മിക്കുന്നതിന് മുന്നോടിയായി പൊലീസ്,വനംമോട്ടോര് വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വനമേഖയില്‍ സംയുക്ത പരിശോധന നടത്തും. കേരളതമിഴ്നാട് കണ്ണകി ട്രസ്റ്റുകള്‍ ക്ഷേത്രപരിസരത്ത് തയ്യാറാക്കുന്ന പൊങ്കാലയ്ക്ക് മുന്‍ കാലങ്ങളിലെ പോലെ സമയ പരിധി നിശ്ചയിച്ചു. റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ശരിയാക്കും.
യോഗത്തില്‍ തേനി ജില്ലാ കലക്ടര്‍ ആര് വെങ്കിടാചലം, തേനി എസ്.പി മഹേഷ്, ഇടുക്കി എസ്. പി കെ.വി ജോസഫ്, പെരിയാര്‍ വന്യജീവി സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന് കുമാര്‍, തമിഴ്നാട് വൈല്‍ഡ്ലൈഫ് വാര്ഡന് സ്വര്ണ്ണപ്പന്, എ.ഡി.എം വി.ആര് മോഹനന്‍പിള്ള എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: