ബര്‍ദ്വാന്‍: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍-കത്വാ റോഡില്‍ ബസ് മറിഞ്ഞ് 13 പേര് മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബസുകളെ മറികടക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ബസ്സില്‍ 70 യാത്രക്കാരുണ്ടായിരുന്നു.
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴെക്കും പത്ത് പേരും, മൂന്ന് പേര് പിന്നീടും മരിച്ചു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
മരിച്ച കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്കുവാന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ജില്ലാമജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്കി. പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മമത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: