തിരുവനന്തപുരം: ആയുര്‍വേദ രംഗത്തെ മുഖ്യധാരയിലെത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ആയുര്‍വ്വേദത്തിന് മുന്നേറ്റമുണ്ടാകുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്പര്യമുണ്ട്. നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമായി ആയുര്‍വേദത്തെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും നദ്ദ പറഞ്ഞു.
വിദ്യാര്‍ത്ഥി സേവാട്രസ്റ്റും എബിവിപിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയുര്‍വേദ സെമിനാര്‍ ‘ജിജ്ഞാസ -2015’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 ശതമാനം മരണവും പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍ മൂലമുള്ളതാണ്. ജീവിതശൈലിയാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ആയുര്‍വേദം സമഗ്രമായൊരു വൈദ്യശാസ്ത്ര പദ്ധതിയാണ്.
ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തിന് കഴിയും. ദേശീയ ആയുഷ് മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദരംഗത്ത് ഗവേഷണവും ഡോക്യുമെന്റേഷനും അടക്കം ആയുര്‍വേദത്തിന് സഹായകമാകുന്ന നിരവധി പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ യുവസമൂഹം മുന്നോട്ടു വരണമെന്നും മറ്റു വൈദ്യശാസ്ത്ര ശാഖകളേക്കാള്‍ ഒട്ടും പിന്നില്‍ നില്ക്കേണ്ടതല്ല ആയുര്‍വേദമെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദം വെറും ശാസ്ത്രം മാത്രമല്ല. ചരിത്രവും നമ്മുടെ പാരമ്പര്യവുമാണ്. അതിന്റെ പ്രചാരണത്തിന് കൂടുതല്‍ പേര് ആയുര്‍വേദ രംഗത്തേക്ക് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജിജ്ഞാസ-2015 ജനറല്‍ കണ്‍വീനര്‍ ഡോ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്മാന് ഡോ. പി. ശങ്കരന്‍കുട്ടി മന്ത്രി ജെ.പി. നദ്ദയ്ക്ക് ഉപഹാരം സമ്മാനിച്ചു. എബിവിപി നാഷണല്‍ ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എന്‍. രഘുനന്ദന്, ജിജ്ഞാസ ജനറല്‍ സെക്രട്ടറി ഡോ. റ്റി.ജി. വിനോദ് കുമാര്‍, എവിപി കോയമ്പത്തൂര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.ആര്. കൃഷ്ണകുമാര്‍, വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റ് ചെയര്മാന് എം. ജയകുമാര്‍, എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: