തനിക്കും മകനുമെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ യുഡിഎഫ് എന്ന് മാണി. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രിയ നേതാക്കളെ എംഎല്‍എ ആയി തിരഞ്ഞെടുത്തത് അഴിമതി നടത്തുവാനല്ല. മറിച്ച് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി ഉപകാരപ്രദമായ വികസനം നടത്താനാണ്. നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ ഉപദ്രവിക്കാനല്ല. ജനങ്ങള്‍ക്കുവേണ്ടി ഒന്നുചെയ്യാത്ത കട്ടുമുടിച്ച് സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നവര്ക്ക് വോട്ട് ചെയ്യരുത്. ഒരുതവണ തോറ്റാല്‍ അടുത്ത തവണ ജയിക്കാം എന്ന സാഹചര്യം മാറണം. അഴിമതിക്കാരന് എന്നും പുറത്തുതന്നെ നില്‍ക്കണം.
ദിനേഷ് കണ്ണൂര്‍
എന്നുതീരും ഈ പണത്തിനോടുള്ള ആര്‍ത്തി. ആയുസ്സ് തീര്‍ന്നിട്ടും ആര്‍ത്തി തീരുന്നില്ലല്ലോ! കഷ്ട്ടം ഇവന്മാരെ സഹിക്കുന്ന കേരളജനതയുടെ അവസ്ഥ. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മന്ത്രിസ്ഥാനം ജന്മനാകിട്ടിയതോ സര്‍വകലാശാലയില്‍ നിന്നും കിട്ടിയ സര്‍ട്ടിഫിക്കറ്റോ ഒന്നുമല്ലല്ലോ. പാവപ്പെട്ട ജനങ്ങള്‍ കൊടുത്ത വോട്ടുകൊണ്ടാണ് എംഎല്‍എയും മന്ത്രിയുമായി നിയമസഭയില്‍ ഞെളിഞ്ഞിരിക്കുന്നത്.എന്നാല്‍ ഇതിനുപകരമായി ജനോപകാരപ്രദമായി ഏതെങ്കിലുമൊരു പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടോ. അത് ചിന്തിച്ചുനോക്കണം.
അരുണ്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: