കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കിരീടം ഇതുവരെ കിട്ടാക്കനിയായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ രാത്രി 8നാണ് കളി ആരംഭിക്കുന്നത്.
ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗംഭീറും കൂട്ടരും വിരാട് കോഹ്ലിയുടെ പടക്കെതിരെ ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ എല്ലാ സീസണുകളിലും ലോകക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളുടെ അതിപ്രസരം ടീമിലുണ്ടായിട്ടും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തവരെന്ന ചീത്ത പേര് മാറ്റിയെടുക്കുകയാണ് ഇത്തവണ വിരാട് കോഹ്ലിയുടെയും റോയല്‍ ചലഞ്ചേഴ്സിന്റെയും ലക്ഷ്യം. മികച്ച ആരാധക പിന്തുണയുണ്ടായിട്ടും രണ്ടുതവണ ഫൈനലിലും ഒരുതവണ സെമിഫൈനലിലും എത്താനേ അവര്‍ക്കായുള്ളൂ.
2009, 2011 വര്‍ഷങ്ങളില്‍ ഫൈനലില്‍ കളിച്ചെങ്കിലും ഡെക്കാന്‍ ചാര്‍ജേഴ്സിനോടും ചെന്നൈ സൂപ്പര്കിംഗ്സിനോടും പരാജയപ്പെട്ടു. 2010-ല്‍ സെമിഫൈനലില്‍ കളിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിനോടും ലൂസേഴ്സ് ഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. 2011-ലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യില്‍ റണ്ണേഴ്സപ്പായപ്പോള് 2010-ല്‍ സെമിഫൈനലില്‍ പരാജയപ്പെട്ടു. ഇത്തവണ വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ തിരക്കഥ മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു ടീം.
കോഹ്ലിക്ക് പുറമെ വിന്‍ഡീസിന്റെ ക്രിസ് ഗെയിലും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സും റൊസ്സൗവും ഓസീസ് താരം നിക്ക് മാഡിസണും ഇന്ത്യന്‍ താരം വിജയ് സോളും ഉള്‍പ്പെടുന്ന ബാറ്റിംഗ്നിരയാണ് അവരുടെ കരുത്ത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ബൗളിംഗ് നിരയിലെ കുന്തമുന. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ സേവനം റോയല്‍ ചലഞ്ചേഴ്സിന് ലഭിക്കില്ല.
പരിക്കേറ്റ സ്റ്റാര്‍ക്കിന് മൂന്നാഴ്ചയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും. സ്റ്റാര്‍ക്കിനൊപ്പം സീന്‍ അബോട്ടും ന്യൂസിലാന്‍ഡ് താരം ആഡം മില്‍നെയും ഇന്ത്യന്‍ താരങ്ങളായ വരുണ്‍ ആരോണും അശോക് ദിന്ഡയുമുണ്ട്. ഓള് റൗണ്ടര്‍മാരായി വിന്‍ഡീസ് താരം ഡാരന്‍ സമിയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് വീസും. സന്ദീപ് വാര്യരാണ് ടീമിലെ മലയാളി സാന്നിധ്യം.
ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസമാണ് ഇന്നത്തെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആത്മവിശ്വാസം. സ്വന്തം മൈതാനത്താണ് കളിയെന്നതും ആതിഥേയര്‍ക്ക് മുന്‍തൂക്കം നല്കുന്നു. മികച്ച ബാറ്റിംഗ്-ബൗളിംഗ് നിരയും കൊല്‍ക്കത്ത് സ്വന്തമാണ്.
ക്യാപ്റ്റന്‍ ഗൗതം ഗംഭീറും മനീഷ് പാണ്ഡെയും സൂര്യകുമാര്‍ യാദവും യൂസഫ് പഠാനുമടങ്ങുന്ന ബാറ്റിംഗ്നിരയെ തകര്‍ക്കുക എന്നതാണ് എതിര് ബൗളര്‍മാരുടെ ഏറ്റവും വലിയ തലവേദന. ബൗളിംഗ്നിരയില് മോണെ മോര്‍ക്കലും ഉമേഷ് യാദവും സുനില്‍ നരേയ്നും ആന്ദ്രെ റസ്സലും അണിനിരക്കും.
ഒപ്പം ലോകത്തിലെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരിലൊരാളായ ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസ്സനും കൊല്‍ക്കത്ത നിരയില്‍ ഇറങ്ങും. എന്തായാലും ഇന്നത്തെ മത്സരം തുല്യശക്തികളുടെ പോരാട്ടമായി മാറാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: