റായ്പുര്‍: ഛത്തീസ്ഗഡില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച സുക്മ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ദണ്ഡേവാഡയില്‍ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം പതിവാണ്.
2014 ഡിസംബറില്‍ സുക്മ ജില്ലയില്‍ തന്നെയുണ്ടായ ആക്രമണത്തില്‍ 13 സിആര്‍പിഎഫ് ജവാന്മാര്ക്കാണ് ജീവന് നഷ്ടമായത്. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റുകള്‍ നടത്തിയ വ്യത്യസ്തങ്ങളായ ആക്രമണങ്ങളില്‍ 61 സുരക്ഷാ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
47 തോക്കുകളും വെടിയുണ്ടകളും മാവോയിസ്റ്റുകള്‍ കൊള്ളയടിച്ചിരുന്നു. ഛത്തീസ്ഗണ്ഡിലെ 27ല്‍ 16 ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: