ബെര്‍ലിന്‍: സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മോദിയുടെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലാകും കൂടിക്കാഴ്ച.
നേതാജിയുടെ കുടുംബത്തെ നെഹ്റു സര്‍ക്കാര്‍ രണ്ടുപതിറ്റാണ്ടോളം രഹസ്യനിരീക്ഷണത്തിനു വിധേയമാക്കിയിരുന്നതായുള്ള വെളിപ്പെടുത്തലിനെത്തുടര്ന്നാണിത്. നേതാജിയുടെ കൊച്ചനന്തരവന്‍ സൂര്യ ബോസാകും മോദിയെ സന്ദര്‍ശിക്കുക.
ജര്‍മ്മനിയിലെ പ്രമുഖ ബിസിനസുകാരനാണ് സൂര്യ. ബെര്‍ലിനില്‍ വച്ച് മോദി ജര്‍മ്മനിയിലെ ഭാരതീയരെ കാണുന്നുണ്ട്. ഇതിനിടയിലാകും മോദി സൂര്യ ബോസ് കൂടിക്കാഴ്ചയും.നേതാജി സ്ഥാപിച്ച,ഹാംബര്‍ഗിലെ ഇന്തോ ജര്‍മ്മന്‍ അസോസിയേഷന് പ്രസിഡന്റാണ് സൂര്യ.
നേതാജിയുടെ സഹോദരന് ശരദ്ചന്ദ്രബോസിന്റെ മക്കളായ ശിശിര്‍കുമാര്‍ ബോസ്, അമിതനാഥ് ബോസ് എന്നിവരെ 1948 മുതല്‍ 1968വരെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തില്‍ വെച്ചിരുന്നുവെന്നാണ് വെളിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: