രോധസ്തോയഹൃതഃ ശ്രമേണ പഥികശ്ഛായാംതരോര്വൃഷ്ടിതോ
ഭീതഃസ്വസ്ഥഗൃഹംഗൃഹസ്ഥമതിഥിര്ദ്ദീനഃ പ്രഭും ധാര്‍മികം
ദീപംസന്തമസാകുലശ്ചശിഖിനം ശീതാവൃതസ്ത്വംതഥാ
ചേതഃസര്വഭയാപഹം വ്രജസുഖംശംഭോഃ പദാംഭോരുഹം
ഒഴുക്കില്പ്പെട്ടവന് തീരത്തേയും, വഴിയാത്രികന് ദീര്ഘനേരമായുള്ളയാത്രയാല് ക്ഷീണിതനായിമരത്തണലിനേയും , പെരുമഴ നനയുന്നവന്‍ സ്വസ്ഥഗൃഹത്തേയും, അതിഥിഗൃഹസ്ഥനേയും, ദീനന് ധര്‍മ്മിഷ്ഠനായ പ്രഭുവിനേയും, ഇരുട്ടില്കണ്ണുകാണാതെ നട്ടം തിരിയുന്നവന് ദീപത്തേയും, തണുത്തുവിറയ്ക്കുന്നവന് അഗ്നിയേയുംഏതുപ്രകാരം ആശ്രയിക്കുന്നുവോ(ഗമിക്കുന്നുവോ) അതേ പ്രകാരംഅല്ലയോ മനസ്സേ, നീ സര്വഭയങ്ങളേയുംഇല്ലാതാക്കുന്ന ശംഭുവിന്റെ പാദപദ്മങ്ങളെസുഖമായി ആശ്രയിച്ചാലും(ശിവപാദത്തിലേക്കുഗമിച്ചാലും).
അങ്കോലം നിജബീജസന്തതിരയസ്കാന്തോപലംസൂചികാ
സാധ്വീനൈജവിഭുംലതാ ക്ഷിതിരുഹംസിന്ധുഃസരിദ്വല്ലഭം
പ്രാപ്നോതീഹയഥാതഥാ പശുപതേഃ പാദാരവിന്ദദ്വയം
ചേതോവൃത്തിരുപേത്യതിഷ്ഠതിസദാ സാ ഭക്തിരിത്യുച്യതേ
അങ്കോലവൃക്ഷത്തിന്റെവിത്ത്മുളച്ചാലുംഅങ്കോലവൃക്ഷത്തെ തന്നെ ആശ്രയിക്കുന്നു. സൂചികാന്തത്തിലേക്ക്ആകര്ഷിക്കപ്പെടുന്നു. പതിവ്രത ഭര്‍ത്താവിനെ ആശ്രയിക്കുന്നു. വള്ളിമരത്തെ ആശ്രയിക്കുന്നു. നദി സമുദ്രത്തെ ആശ്രയിക്കുന്നു(പ്രാപിക്കുന്നു). അതേ പ്രകാരംഎന്റെ മനോവൃത്തിഎപ്പോഴും പശുപതിയുടെ പാദാരവിന്ദങ്ങളെ പ്രാപിച്ച്ഉറച്ചിരിക്കുന്നു. ഇതിനെയാണു ഭക്തിഎന്നു പറയുന്നത്.
ആനന്ദാശ്രുഭിരാതനോതി പുളകംനൈര്മല്യതച്ഛാദനം
വാചാശങ്ഖമുഖേസ്ഥിതൈശ്ചജഠരാപൂര്ത്തിംചരിത്രാമൃതൈഃ
രുദ്രാക്ഷൈര്ഭസിതേന ദേവ വപുഷോരക്ഷാം ഭവദ്ഭാവനാ
പര്യങ്കേ വിനിവേശ്യ ഭക്തിജനനീ ഭക്താര്ഭകംരക്ഷതി
ഹേ പ്രഭോ, ഭക്തിയാകുന്ന മാതാവ് ഭക്തനാകുന്ന പുത്രനെ ആനന്ദാശ്രുക്കളാല്കുളിപ്പിച്ച്, നിര്മ്മലത്വത്താല് വസ്ത്രം ധരിപ്പിച്ച്, വാക്കാകുന്ന ശംഖില്‍ നിന്ന് പകരുന്ന കഥാമൃതത്താല്വയറു നിറപ്പിച്ച്, രുദ്രാക്ഷഭസ്മാദികളാല്ദേഹരക്ഷചെയ്ത്, അങ്ങയുടെ ധ്യാനമാകുന്ന കട്ടിലില്‍കിടത്തി സം രക്ഷിക്കുന്നു.
മാര്‍ഗ്ഗാവര്‍ത്തിതപാദുകാ പശുപതേരങ്ഗസ്യകൂര്ചായതേ
ഗണ്ഡൂഷാംബുനിഷേചനം പുരരിപോര്‍ദിവ്യാഭിഷേകായതേ
കിഞ്ചിദ്ഭക്ഷിതമാംസശേഷകബളംദിവ്യോപഹാരായതേ
ഭക്തിഃകിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ
വനത്തില്സഞ്ചരിക്കുന്ന ഭക്തനായ കാട്ടാളന്വഴിയില്വെച്ച്അഴിക്കുന്ന ചെരിപ്പ്അങ്ങേയ്ക്ക്ദര്ഭാസനമായും, വാകഴുകികുലുക്കുഴിഞ്ഞ വെള്ളം ഉപയോഗിച്ചുള്ള നനയ്ക്കല്‍ ദിവ്യാഭിഷേകമായും, പാതി ഭക്ഷിച്ച(ഉച്ഛിഷ്ടമായ)
മാംസക്കഷ്ണങ്ങള്ദിവ്യനൈവേദ്യമായും ഭവിക്കുന്നു. ഇപ്രകാരമെല്ലാം പൂജിക്കുന്ന കാട്ടാളനാവട്ടെ ഭക്തശിരോമണിയായി ഭവിക്കുന്നു. ഭക്തിഎന്തിനെയാണുചെയ്യാത്തത്? ആശ്ചര്യംതന്നെ. ഭക്തിയോടെചെയ്യുന്നതെല്ലാംശിവപൂജയാകും. ശിവ ഭക്തനായകാട്ടാളന്റെകഥയാണ്ഇവിടെസൂചിപ്പിക്കപ്പെടുന്നത്
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: