അടിമാലി: നാലുനാള്‍ അടിമാലിയെ പരിഭ്രാന്തിയിലാഴ്ത്തി വിലസിയ കാട്ടുപോത്തിനെ വനപാലകര്‍ വെടിവച്ചുകൊന്നു. ജോസ്ഗിരി കൊച്ചൂപ്പ് ജനവാസ മേഖലയില്‍ വെച്ചാണ് കാട്ടുപോത്തിനെ വനപാലകര്‍ വെടിവെച്ചത്. പോത്തിനെ വെടി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പുല്ലുകണ്ടത്ത് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
കാട്ടു പോത്തിന്റെ വെട്ടേറ്റ വാഴച്ചാലില്‍ ഷാജി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയും പോത്ത് അക്രമാസക്തമായി രണ്ടു പേര്‍ക്കു കൂടി പോത്തിന്റെ വെട്ടേറ്റതായി പറയുന്നു. നാലു ദിവസം മുമ്പ് മുക്കുടം തേക്ക് പ്ലാന്റേഷന് സമീപം വച്ച് ബൈക്ക് യാത്രികരാണ് കാട്ടുപോത്തിനെ ആദ്യമായി കാണുന്നത്.
ഫോറസ്റ്റ് റൈഞ്ച് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പിയുടെയും എസ്പിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സജി. എന്‍. പോള്‍ ആണ് കാട്ടു പോത്തിനെ വെടിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: