തിരുവനന്തപുരം: ആയൂര്‍വേദത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമീണ ഔഷധകൃഷി നടപ്പിലാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍.
എബിവിപിയും അഖിലഭാരതീയ വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റും സംയുക്തമായി തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിച്ച ജിജ്ഞാസ ആയുര്‍വ്വേദ എക്സ്പോയിലെ ആയൂര്‍വേദ വിദ്യാഭ്യാസത്തെകുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആയൂര്‍വേദ മരുന്നുകള്‍ക്ക് ആവശ്യമായ പച്ചിലകളും മറ്റും ലഭിക്കുന്നതിനായി ആയൂര്‍വേദ സസ്യങ്ങള്‍ ഓരോ വീട്ടിലും വച്ചു പിടിപ്പിക്കുകായാണ് ഔഷധകൃഷി പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ആയൂര്‍വേദ ആശുപത്രി ഇല്ലാത്ത പഞ്ചായത്തുകളില്‍ ആശുപത്രികള്‍ തുടങ്ങുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ആയുഷ് മിഷന് പദ്ധതിയും നടപ്പിലാക്കിവരുന്നു. സ്പോര്‍ട്സ് മരുന്നുകളില്‍ ആയൂര്‍വേദ മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തും. ആയൂര്‍വ്വേദ പാരമ്പര്യവിജ്ഞാനത്തെക്കുറിച്ചുള്ള ടികെഐകെ പദ്ധതി സര്‍ക്കാര്‍ പ്രത്യേക താല്പര്യം എടുത്ത് നടപ്പിലാക്കുന്നുണ്ട്.
മരുന്നിന്റെ ഗുണനിലാവാരം കാര്യക്ഷമമാക്കും. വിദ്യാര്‍ത്ഥികളെ ആയൂര്‍വേദ പഠനത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഭാരതീയ വൈദ്യശാസ്ത്രത്തിനു പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഡോ. ശങ്കരന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി സേവാട്രസ്റ്റ് സെക്രട്ടറി ഡോ. ബി.ആര്. അരുണ്‍, ഡോ. ടി ശിവദാസ്, ഡോ. ടി. ജി. വിനോദ്കുമാര്‍, ഡോ. അജയഘോഷ്, ഡോ. കിഷോര്‍കുമാര്‍, ഡോ. രഘുറാംഭട്ട്, ഡോ. എസ്. അജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: