കോഴിക്കോട്: ബാര്‍, സോളാര്‍ വിവാദങ്ങളില്‍ ആടിയുലയുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ സിപിഎം. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നത് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും അജണ്ടയിലില്ലെന്നാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയത്.
ആര്‍എസ്പിയും ജനതാദളും മുന്നണി വിട്ടത് രാഷ്ട്രീയ കാരണങ്ങളാലല്ലെന്നും സീറ്റുതര്‍ക്കത്തിന്റെ പേരിലാണെന്നുമായിരിന്നു കോടിയേരിയുടെ പ്രതികരണം. ആര്‍എസ്പി രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇതേ നിലപാടാണ് പിണറായി വിജയനും ആവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് വി.എസ്. അച്യുതാനന്ദന്റെ നിലപാട്. യുഡിഎഫ് മന്ത്രിസഭയെ താഴെയിറക്കണമെന്നും ഘടക കക്ഷികള്‍ മുന്നണി വിടണമെന്നുമാണ് വിഎസ് ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം ഈ നിലപാടിനെ ശക്തിയായി എതിര്‍ക്കുന്നത് വിഎസിനെ ലക്ഷ്യം വെച്ചുകൊണ്ടാണ്.
ഈയവസരത്തില്‍ യുഡിഎഫ് മന്ത്രിസഭ താഴെ വീഴുകയാണെങ്കില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഎസിന് ലഭിക്കുന്ന പ്രാമുഖ്യം മുന്നില്‍ കണ്ടാണ് മന്ത്രിസഭ മറച്ചിടുക തങ്ങളുടെ അജണ്ടയിലില്ലെന്ന് ഔദ്യോഗിക നേതൃത്വം അടിവരയിടുന്നത്. മുന്നണിയില്‍ തുടരണമോയെന്ന് ആര്‍എസ്പിയും ജനതാദളും ആലോചിക്കണമെന്നാണ് പോളിറ്റ് ബ്യൂറോ അംഗമായ എം. എ ബേബി ആവശ്യപ്പെട്ടിരിക്കുന്നത്.
ആര്‍എസ്പിയും ജനതാദളും ആദ്യം യുഡിഎഫ് വിടട്ടെ എന്നും അതിനു ശേഷം എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്നുമാണ് ബേബി പറഞ്ഞത്.
അഴിമതി വിവാദത്തിലും ലൈംഗികാപവാദത്തിലും കുടുങ്ങി മുന്നോട്ടുപോകാനാകാതെ യുഡിഎഫ് മുന്നണി തമ്മില്‍ത്തല്ലുമ്പോഴും സിപിഎമ്മില്‍ രൂക്ഷമായ ഗ്രൂപ്പ് വൈരം നില നില്‍ക്കുന്നത് യുഡിഎഫിന് ആശ്വാസമേകുകയാണ്. അച്യുതാനന്ദനെ രാഷ്ട്രീയപരമായും സംഘടനാപരമായും ഇല്ലാതാക്കുക എന്ന ഒറ്റ അജണ്ടയാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ മുന്നില്‍ ഇപ്പോള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: