ഗുരുവായൂര്‍: കോട്ടപ്പടിയില്‍ 7 വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. കോട്ടപ്പടി മിലന് ഓഡിറ്റോറിയത്തിനു സമീപം രായമരക്കാര്‍ വീട്ടില്‍ അഷ്റൂഫ്എന്ന അഷറഫിനെയാണ് (48) സി.ഐ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം ഭാര്യയിലുള്ള മൂത്ത മകളെയാണ് അഷറഫ് പീഡിപ്പിച്ചത്. കഴിഞ്ഞ പെസഹ വ്യാഴാഴ്ച്ച വൈകിട്ട് വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് സംഭവം. പത്തുമാസം മുമ്പ് ഇയാള്‍ സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഈ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് പിതാവിനെ ഭയന്ന് കുട്ടിയെ മാതാവിന്റെ അകലാടുള്ള വീട്ടിലേക്ക് മാറ്റിയതായിരുന്നു. പിന്നീട് അകലാട് നിന്നാണ് സ്കൂളിലേക്കും മദ്രസയിലേക്കും പോയിരുന്നത്. മാസങ്ങള്‍ക്കു ശേഷം അഷറഫ് മകളെ കാണാനുള്ള ആഗ്രഹം ഭാര്യയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടപ്പടിയിലെ വീട്ടിലേക്ക് വീണ്ടും കൊണ്ടുവന്നതായിരുന്നു.
അന്ന് വൈകുന്നേരം ഭാര്യ സമീപത്തുള്ള അവരുടെ ഉമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് പീഡിപ്പിച്ച കാര്യം മാതാവ് അറിമത്. മാതാവിന്റെ പരാതി അന്വേഷിച്ച ഗുരുവായൂര്‍ പൊലീസ് കുട്ടിയെ വൈദ്യ പരിശോധന നടത്തി.
ഇതേ തുര്ന്നാണ്പിതാവിനെതിരെ കേസെടുത്ത് ഞായറാഴ്ച ഉച്ചയോടെ കോട്ടപ്പടിയലെ വീട്ടിലെത്തി അഷറഫിനെ പിടികൂടിയത്.
പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്.ഐ എം ശശിധരന് പ്രൊബേഷന്‍ എസ്.ഐ അനീഷ് കരീം, സി.പി.ഒമാരായ പി.എസ് അനില്‍, സി. ശ്രീകുമാര്‍, രോഷ്ണി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: