പനാമ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
അര നൂറ്റാണ്ടിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുമ്ടായ കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ഒബാമ പിന്നീട് പ്രതികരിച്ചു. ഇരു രാജ്യങ്ങളുടേയും ചരിത്രത്തില്‍ നിര്‍ണായകമായ ചുവട് വയ്പാണിതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
മുമ്പ് ശത്രുക്കളായിരുന്ന ക്യൂബയും അമേരിക്കയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ തുടരുമെന്നും എന്നാല്‍ പരസ്പര താല്പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ മുന്നേറാനാവുമെന്നും ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു. ക്യൂബയിലെ സര്‍ക്കാരും ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിനായി പുതിയ ഇടപെടല്‍ ആവശ്യമാണെന്നും ഒബാമ പറഞ്ഞു.
ആവശ്യമുള്ളപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിയോജിക്കാന്‍ സമ്മതിച്ചു കൊണ്ടാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്ന് റൗള്‍ കാസ്ട്രോ പറഞ്ഞു. ക്ഷമയോട് കൂടി എല്ലാത്തിനെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അമേരിക്കന്‍ ഉച്ചകോടിയില്‍ ആദ്യമായി പങ്കെടുക്കുന്ന ക്യൂബന്‍ പ്രസിഡന്റ് തനിക്ക് ലഭിച്ച അവസരത്തില്‍ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമാണ് കൂടുതലായും കാസ്ട്രോ വിവരിച്ചത്. ഒബാമയെ സത്യസന്ധനെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മുന്‍ഗാമികളുടെ നടപടികള്‍ക്ക് ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും റൗള്‍ കാസ്ട്രോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: