ഹരിപ്പാട്: ജീവനക്കാര്‍ക്ക് പെന്ഷന് കൊടുക്കാന്‍ പെന്ഷന് ഫണ്ട് രൂപീകരിക്കുന്നതിന് കെഎസ്ആര്‍ടിസി 240 കോടി രൂപ നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. 6.10 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നവീകരണപദ്ധതിയുടെ ഭാഗമായ ഷോപ്പിങ് മാള്‍ കം ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം നിര്‍വഹിക്കു കയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ക്ക് പെന്ഷന് നല്കാന് 480 കോടി രൂപ വേണം. ഇതില്‍ പകുതി കെഎസ്ആര്‍ടിസി നല്‍കും. 15,000 രൂപ പെന്ഷന് വേണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. പെന്‍ഷന്റെ ഒരു ഭാഗം ഈ മാസം 10ന് നല്കി. ഏപ്രില്‍ 26ന് കുറച്ചുകൂടി നല്‍കും. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം നാലര കോടിയില്‍ നിന്ന് ആറരക്കോടിയായി ഉയര്‍ത്താനായി. ജീവനക്കാരുടെ സഹകരണമാണ് ഇതിനു സഹായകമായത്. പ്രതിസന്ധികള്‍ക്കിടയിലും 1.30 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായി സൗജന്യ കണ്സഷന് നല്കി.
നവസാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍വരുത്തി വലിയ മാറ്റത്തിന് കെഎസ്ആര്‍ടിസി. ഒരുങ്ങുകയാണ്. ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. കെട്ടിടനിര്മാണമടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍ക്കാലികമായാണ് സര്‍വീസടക്കമുള്ള പ്രവര്‍ത്തനം കായംകുളത്തേക്ക് മാറ്റുന്നതെന്നും ആറുമാസത്തിനകം ഹരിപ്പാട്ടേക്ക് ഇവ തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: