മലപ്പുറം: സാക്ഷരാതാ മിഷന് നേതൃത്വത്തില്‍ നടന്ന അതുല്യകേളി തുടര്‍ വിദ്യാഭ്യാസ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാ മമ്പാട് അദ്ധ്യക്ഷത വഹിച്ചു. ഇ.അഹമ്മദ് എംപി സമ്മാനദാനം നടത്തി.
10ന് ആരംഭിച്ച കലോത്സവത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നായി 1611 മത്സാരാര്‍ത്ഥികള്‍ പങ്കെടുത്തു. കേരളത്തിലെ തുല്യത പഠിതാക്കളുടെ സംഗമം കൂടിയായിരുന്നു കലോത്സവം. ജീവിതസാഹചര്യങ്ങളില്പ്പെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരായിരുന്നു മിക്കവരും. സ്കൂളുകളിലും കോളേജുകളിലും കാഴ്ചവെക്കാന്‍ സാധിക്കാതിരുന്ന കഴിവുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും. അഞ്ച് വേദികളിലായിരുന്നു മത്സരം.
സംഘാടകരുടെ അനാസ്ഥയും കലോത്സവനഗരിയില്‍ താളപിഴ ഉണ്ടാക്കിയിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ക്ക് താമസിക്കാന്‍ കൃത്യമായി സ്ഥലം നല്‍കാത്തത് പ്രതിഷേധത്തിനിടയാക്കി. മലപ്പുറം നഗരത്തിലെ രണ്ട് സ്കൂളുകളിലായിരുന്നു താമസം ഒരുക്കിയിരുന്നത്. പക്ഷേ ഇവിടെ മതിയായ സൗകര്യമില്ലാത്തതിനാല്‍, സ്കൂള്‍ ഗ്രൗണ്ടിലാണ് പകുതിയിലേറെപ്പേര്‍ രാത്രി കഴിച്ചുകൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: