തിരുവനന്തപുരം : സാമുദായിക സന്തുലനാവസ്ഥ അട്ടിമറിച്ച് വിവരാവകാശ കമ്മീഷനില്‍ ക്രൈസ്തവവല്‍ക്കരണത്തിന് നീക്കം. ഒഴിവുവരുന്ന രണ്ട് ഈഴവ അംഗങ്ങള്‍ക്ക് പകരം കേരള കൗമുദി റസിഡന്റ് എഡിറ്റര്‍ പി. പി. ജയിംസ്, ജലഭവന് ഡയറക്ടര്‍ ബാബു എം. ജോസഫ് എന്നിവരാണ് പുതുതായി നിയമിക്കപ്പെടുന്നത്.
ആറംഗ കമ്മീഷന്റെ തലപ്പത്ത് സിബി മാത്യൂസ് ആണ്. ഗുണവര്‍ദ്ധനന്‍ ഐഎഎസ്, സോണി തെങ്ങമം, വിതുര ശശി, കുര്യാസ് കുമ്പളങ്ങി, നടരാജന് ഐഎഎസ് എന്നിരാണ് മറ്റ് അംഗങ്ങള്‍.
ഗുണവര്‍ധനന്‍, സോണി തെങ്ങമം എന്നിവരാണ് ഉടന്‍ വിരമിക്കുന്നത്. മാതൃഭൂമി എഡിറ്റര്‍ പി.വി. ചന്ദ്രന്റെ അളിയനാണ് ഗുണവര്‍ദ്ധനന്‍, മുന്‍ എംഎല്‍എ തെങ്ങമം ബാലകൃഷ്ണന്റെ മകനാണ് സോണി.
കേരളകൗമുദിയുടെ പ്രതിനിധിയായി ജയിംസിനെ നിയമിക്കുന്നത് എസ്എന്‍ഡിപിയുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ കൂടിയാണ്. ബാബു ജോസഫ് കോണ്‍ഗ്രസിന്റെ നോമിനിയായിട്ടാണ് നിയമിതനാവുക. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിതുരശശിയും കുര്യാക്കോസ് കുമ്പളങ്ങിയും വിരമിക്കും. പകരം മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷന് ഗോപാലമേനോനും അമേരിക്കയില്‍ വ്യവസായം നടത്തുന്ന പ്രവാസി മലയാളി എന്നിവരെയാണ് പരിഗണിക്കുക.
എന്‍എസ്എസിന്റെ നോമിനായിട്ടാണ് ഗോപാലമേനോന്‍, കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ് ഫ്ളോറിഡയില്‍ വ്യവസായം നടത്തുന്നയാളെ പരിഗണിക്കുന്നത്. കെ.എം. മാണിക്ക് ഫ്ളോറിഡയിലെ ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനമുണ്ടെന്ന് പി.സി. ജോര്‍ജ്ജിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിയമനം വിവാദമായേക്കും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ശേഷം വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് മുസ്ലിം സമുദായാംഗങ്ങളെ നിയമിച്ചത് വിവാദമായിരുന്നു.
പ്രധാന കമ്മീഷനുകളുടെയെല്ലാം തലപ്പത്ത് ക്രിസ്ത്യാനികളാണ് നിയമിക്കപ്പെട്ടത്.
മനുഷ്യാവകാശ കമ്മീഷന് (ജസ്റ്റിസ് ജെ.ബി. കോശി), വനിതാ കമ്മിഷന് (റോസക്കുട്ടി ടീച്ചര്‍) എന്നിവയുടെ ഒക്കെ തലപ്പത്ത് ഒരേ സമുദായക്കാരാണ്. പ്രസ് അക്കാദമി ചെയര്‍മാനായി അടുത്തിടെ നിയമിതനായതും ദീപിക പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സെര്‍ജി ആന്റണിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: