കൊടകര: ഭഗവാന് കൃഷ്ണന്റെ ബാലലീലകളുടെയും വൃന്ദാവനത്തിന്റെയും പശ്ചാത്തലത്തില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഗോകുലഗ്രാമം- ബാലഗോകുലത്തിന്റെ അനുബന്ധമായ ബാലസംസ്കാര കേന്ദ്രം തൃശൂര്‍ കൊടകരയില്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
നൂറേക്കര്‍ ഭൂമിയില്‍ മുപ്പതിലേറെ ഉപ പദ്ധതികള്‍ അടങ്ങിയ ഒരു ബൃഹദ് പദ്ധതി. ഭാരതീയ ജീവിതചര്യ ലോകത്തിന് മുഴുവന്‍ അനുഭവഭേദ്യമാക്കുന്നതിനും പഠിക്കുന്നതിനുമുള്ള കേന്ദ്രം.
സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആദ്യ ചുവട് വെപ്പാണ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട ഗോശാല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് പദ്ധതിയുടെ ഔപചാരിക ശിലാസ്ഥാപനം കാഞ്ചി ജഗത്ഗുരു ജയേന്ദ്ര സരസ്വതി സ്വാമികള്‍ നിര്‍വ്വഹിച്ചത്. ഒരു വര്‍ഷത്തിനകം തന്നെ ആദ്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. 108 പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ഗോശാലയാണ് പൂര്‍ത്തിയായിരിക്കുന്നത്.
മാതൃകാപരമായ ഗോശാലയെന്നതിന് പുറമെ ഗോ ആധാരിത ഉത്പന്നങ്ങളുടെയും ഔഷധങ്ങളുടെയും നിര്‍മ്മാണവും തുടങ്ങും. ഏഴ് നിലകളുള്ള ശ്രീകൃഷ്ണ മന്ദിരമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇതിന് പുറ്റും കാളിന്ദി നദി സൃഷ്ടിക്കപ്പെടും. മാതൃ, പിതൃ, ബാല, ബാലികാ, ശിശു, ദമ്പതി സദനങ്ങള്‍ ഇതിലുണ്ടാകും. അനാഥത്വത്തിന് പകരം ആശ്രയത്തിന്റെ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ പുനരാവിഷ്കാരമാകും ഇത്.
ലോക നിലവാരത്തിലുള്ള ലൈബ്രറി, ഭാരതീയ സംസ്കൃതിയുടെയും കേരളീയ കലകളുടെയും പ്രദര്‍ശിനികള്‍, സര്‍പ്പക്കാവ്, പഞ്ചഗവ്യ ചികിത്സ, യോഗസെന്റര്‍, കൂത്തമ്പലം, ആയുര്‍വ്വേദ ചികിത്സാലയം, ആയോധന പഠന കേന്ദ്രം തുടങ്ങി ഭാരതീയമായ എല്ലാത്തിന്റെയും കേന്ദ്രമായി കൊടകരയെന്ന ഗ്രാമത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. കുട്ടികളുടെ കേന്ദ്രം കൂടിയായിരിക്കും ശ്രീകൃഷ്ണ കേന്ദ്രം. അവര്‍ക്ക് പഠിക്കാനും കളിക്കാനും സൗകര്യമൊരുക്കും. പൗരാണിക-ആധുനിക ഗ്രന്ധങ്ങള്‍ പഠിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും വേദവിജ്ഞാന കേന്ദ്രവും യാഥാര്‍ത്ഥ്യമാകും. ലോകത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായി ശ്രീകൃഷ്ണ കേന്ദ്രം മാറും.
കനകമലയുടെയും ആറേശ്വരം മലയുടെയും സംഗമസ്ഥാനമായ ഇവിടെ നാല്‍പ്പത് ഏക്കറോളം ഭൂമി ശ്രീകൃഷ്ണ കേന്ദ്രത്തിനായി വാങ്ങിക്കഴിഞ്ഞു. വയലുകളും തോടുകളും കൊണ്ട് സമ്പന്നമായ പ്രദേശത്തെ പ്രകൃതിരമണീയത അതേപടി നിലനിര്‍ത്തിയാണ് ശ്രീകൃഷ്ണ കേന്ദ്രം ഒരുങ്ങുന്നത്. 500 കോടിയാണ് പദ്ധതിക്ക് ഇപ്പോള്‍ പ്രതീക്ഷിക്കുന്ന ചിലവ്. പ്രമുഖ വ്യക്തികള്‍ നേതൃത്വം നല്കുന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
സുരേഷ് ഗോപി 11 പശുക്കളെ നല്‍കും
കൊടകര: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ ആരംഭിച്ച ഗോശാലയിലേക്ക് സുരേഷ് ഗോപി 11 പശുക്കളെ നല്‍കും. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം തന്നെ ഇത് പ്രഖ്യാപിക്കുകയായിരുന്നു. ഈ പുണ്യപ്രവൃത്തിയില്‍ തന്നെക്കൂടി പങ്കാളിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പശുക്കളെ നല്‍കാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചത്. നിലവില്‍ 52 പശുക്കളാണ് ഗോശാലയിലുള്ളത്.
ഗുജറാത്തിലെ ഗീര്‍, രാജസ്ഥാനിലെ താര്‍പാക്കര്‍, കാസര്‍കോട് ഗിഢ, വെച്ചൂര്‍, തമിഴ്നാട് കാങ്കയം വിഭാഗത്തില്‍പ്പെട്ട പശുക്കളും ഇതില്‍പ്പെടും. നാല് ബ്ലോക്കുകളായി നിര്‍മ്മിച്ചിരിക്കുന്ന ഗോശാലയില്‍ 108 പശുക്കള്‍ക്കുള്ള സൗകര്യമുണ്ട്. ഗോശാല പരിസരത്ത് 25 അടി ഉയരമുള്ള കൃഷ്ണ വിഗ്രഹവും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: