തിരുവനന്തപുരം: സമൂഹത്തില്‍ നിര്‍ധനരും നിരാലംബരുമായവര്‍ക്കായി നിസ്വാര്‍ത്ഥ സേവനം നടത്തിയാല്‍ അത് അംഗീകരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി അഡ്വ. പൊന്‍ രാധാകൃഷ്ണന്. രാഷ്ട്രീയ സ്വയം സേവക സംഘം പ്രതിഫലേച്ഛ കൂടാതെ സമാജത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമാണ് പ്രവര്‍ത്തിക്കുന്നത്.
ഇത് തന്റെ 40 വര്‍ഷത്തെ അനുഭവത്തിലൂടെ മനസിലാക്കിയതാണ്. സംഘത്തിന്റെ കാഴ്ചപ്പാടില്‍ വലിയവനും ചെറിയവനുമില്ല. ജാതിഭേദമില്ലാതെ സംഘടിത സമാജ സൃഷ്ടിയാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ശ്രീ ഗുരുജി സേവാസമതിയുടെ നാലാം വാര്‍ഷികവും സമൂഹ വിവാഹവും പുസ്കാരസമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളെ ഉദ്ധരിക്കണം. അതായിരിക്കണം മുഖ്യ ലക്ഷ്യം. നിര്‍ധനരായ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം വലിയ പ്രശ്നമായി മാറുമ്പോള്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വരുന്നത് ഈശ്വരീയ കാര്യംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ഗുരുജി സേവാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണം. ഒരിക്കലും പ്രശസ്തി നേടണമെന്ന് ആഗ്രഹിക്കാതിരുന്ന ഒരാളുടെ പേരിലുള്ള പ്രസ്ഥാനമാണിത്. ഗുരുജി സ്വന്തം പേര് പ്രസിദ്ധമാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അതുപോലെ പേരിന് വേണ്ടിയല്ല, സേവനത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കരിക്കകം ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മനോഹരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ ഗുരുജി സേവാസമിതി മുഖ്യ രക്ഷാധികാരി എസ്. ജയചന്ദ്രന്, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ആര്‍എസ്എസ് നഗര്‍കാര്യവാഹ് സതീഷ്, കരിക്കകം ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഷിബു, ട്രസ്റ്റ് ചെയര്മാന് വിക്രമന്, ശ്രീ ഗുരുജി സേവാസമതി രക്ഷാധികാരികളായ എസ്. ശിവലാല്‍, ഡി.ജി. കുമാരന്, സതീഷ്, അനില്‍. ജി, കണ്‍വീനര്‍ ശ്യാംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: