ആലപ്പുഴ: സ്വകാര്യ ലാബുകാരെ സഹായിക്കാന്‍ പരിശോധനക്കായി രോഗികളെ ആശുപത്രിക്ക് പുറത്തുള്ള ലാബുകളില്‍ അയക്കുന്നതായി ആക്ഷേപം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി ഉയരുന്നത്.
ആശുപത്രിയിലെ കേന്ദ്രീയലാബ് 24 മണിക്കൂറും സുഗമമായി നടക്കുന്നുണ്ട്. ക്ലിനിക്കല്‍ ലാബ്, പത്തോളജി ലാബ്, മൈക്രോളജി ലാബ് എന്നിവയും നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടുത്തെ ലാബുകളിലെ പരിശോധനയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ പുറത്തെ ലാബുകളില്‍ പരിശോധന നടത്തി പരിശോധനഫലവുമായി എത്താനാണ് ചില ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. പരിശോധനക്ക് കുറിക്കുന്നതാകട്ടെ ആശുപത്രിക്ക് പുറത്തുള്ള ലാബുകാരുടെ നോട്ട് പാഡിലും, പരിശോധനയ്ക്കായി എത്തുന്നവരില്‍നിന്നും വന്‍തുകയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.
മുപ്പതിലധികം പരിശോധനകളാണ് ആശുപത്രിയിലെ ലാബില്‍ നടന്നുവരുന്നത്. തൈറോയിഡിന്റെ പരിശോധന ഒഴിച്ച് ബാക്കി എല്ലാം തന്നെ ബിപിഎല്ലുകാര്‍ക്ക് സൗജന്യമാണ്. ഈ സാഹചര്യത്തിലാണ് ഓരോ പരിശോധനക്കും സ്വകാര്യ ലാബുകാര്‍ 100 രൂപ മുതല്‍ 1,500 രൂപ വരെ വാങ്ങുന്നത്.
എല്‍ എഫ് റ്റിയില്‍ തന്നെ (ലിവര്‍ ഫങ്ഷന് ടെസ്റ്റ്) ആറു പരിശോധനകളാണ് ഒരു രോഗിക്ക് ചെയ്യേണ്ടത്. എന്നാല്‍ ഇതില്‍പ്പെട്ട ചിലതിന്റെ പരിശോധന അശുപത്രിയിലെ ലാബില്‍ നടക്കുന്നില്ല. അതിനാല്‍ പുറത്തെ ലാബുകളില്‍ പരിശോധനക്ക് നല്കാന് പണമില്ലാതെ ചികിത്സയില്‍ കഴിയുന്ന അനേകം രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: