കല്‍പ്പറ്റ : സംസ്ഥാന വനിതാകമ്മീഷന് വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകളെ സംരക്ഷിക്കേണ്ട ബാധ്യതയില്‍നിന്ന് കമ്മീഷന് അകന്നുപോയെന്നും ബിജെപി ദേശീയ സമിതിയംഗം ശോഭാസുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വനിതാകമ്മീഷന് പീഡകരെയും ബലാത്സംഗവീരന്മാരെയും സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും അവര്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീപീഡന വിഷയങ്ങളില്‍ മുന്‍പന്തിയിലാണ്. അമ്പലവയല്‍ മലയച്ചംകൊല്ലിയില്‍ വനവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവങ്ങളടക്കം വയനാട്ടിലെ വനവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിയമസഭാസമിതി അന്വേഷിക്കണം.
ചൂഷണത്തിനിരയാകുന്ന ബാലികമാര്ക്കുവേണ്ടിയും ഇതാവര്ത്തിക്കാതിരിക്കാന്വേണ്ടിയും നിര്‍ഭയപോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഉപയോഗപെടുത്തണം. വനവാസികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ വനവാസികളെ സഹായിക്കാനായി ബിജെപി സമാനചിന്താഗതിക്കാരെ ഉള്‍പ്പെടുത്തി നിയമസഹായസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കല്‍പ്പറ്റയിലെ അഡ്വക്കറ്റ് സുരേഷ് കണ്‍വീനറും. അഡ്വ സ്മിജ ഷെജിന്‍ (മാനന്തവാടി), അഡ്വ അശോകന്(ബത്തേരി) എന്നിവര്‍ അംഗങ്ങളായുള്ള എട്ടംഗസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സൗജന്യ നിയമസഹായം നല്കി സമൂഹത്തിലെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കുന്നതിനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും.ഇവര്‍ക്കായി സംരക്ഷണസേനയെ രംഗത്തിറക്കും.
പത്ത് വര്‍ഷമായി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിപ്പിക്കണം. ഭാരതത്തില്‍ നിര്‍ഭയ പദ്ധതിക്കുവേണ്ടി ബിജെപി സര്‍ക്കാര്‍ കോടികള്‍ നീക്കിവെച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: