കൊച്ചി:ധനമന്ത്രി കെ.എം മാണി ബജറ്റുകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ആരെയെല്ലാം സഹായിക്കാനായിരുന്നുവെന്നും അതിലൂടെ എത്ര കോടിരൂപ തട്ടിപ്പ് നടത്തിയെന്നും അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഇളവുകള്‍ ധനമന്ത്രി വില്‍ക്കുകയായിരുന്നുവെന്ന കേരള കോണ്‍ഗ്രസ് എം. വൈസ് ചെയര്‍മാന്റെ പ്രസ്താവന തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാക്കുന്നു.1985-86 ലെ ബജറ്റ് മൂന്ന് ലക്ഷത്തിന് വിറ്റുവെന്നാണ് വൈസ് ചെയര്മാന് പറയുന്നത്. യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികള്‍ ഭരിക്കുമ്പോള്‍ മാണി ധനമന്ത്രിയായിരുന്നിട്ടുണ്ട്. മാണിയുടെ 13-ാമത്തെ ബജറ്റാണ് ബാര്‍കോഴയില്‍ മുങ്ങിയത്. ഇളവ് നല്കി സമ്പാദിച്ച സ്വത്തുക്കളെ സംബന്ധിച്ചും അന്വേഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
തോട്ടം മേഖലയില്‍ അഞ്ച് ശതമാനം സ്ഥലം ടൂറിസത്തിന് ഉപയോഗിക്കാമെന്ന് വരുത്തിയതും, സ്വര്‍ണ്ണക്കടകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതും മാണിക്ക് സമ്പാദ്യമായിമാറിയോ എന്ന് അന്വേഷിക്കണം.നികുതി പിരിഞ്ഞു കിട്ടുന്നില്ല. അഞ്ച് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് വില്‍പ്പന നികുതി ലഭിക്കുന്നത്. കമ്പിക്ക് നികുതി ലഭിക്കുമ്പോള്‍ സിമന്റിന് നികുതി ലഭിക്കുന്നില്ല.
പരിയാരം മെഡിക്കല്‍ കോളേജിന് ഇളവുകള്‍ പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി സിപിഎം നെ ബ്ലാക്ക്മെയില്‍ ചെയ്തിരിക്കുകയാണ്. ഇതാണ് സിപിഎംന്റെ മൗനത്തിന് കാരണം. യുഡിഎഫ് എല്‍ഡിഎഫ് രഹസ്യബാന്ധവം എല്ലാ ബജറ്റിലുമുണ്ട്, കൃഷ്ണദാസ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികദിനമായ മെയ് 18 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. അതിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി പ്രചരണ ജാഥ സംഘടിപ്പിക്കും
സംസ്ഥാനത്ത് നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും ലഭിക്കാതെ പോയ കാര്യങ്ങളാണ് മോദിസര്‍ക്കാര്‍ 10 മാസം കൊണ്ട് തന്നത്. കൊല്ലം, ആലുവ ബൈപ്പാസും, വിഴിഞ്ഞത്തിന് 800 കോടിയും പാലക്കാട് ഐഐടിയും, ഫുഡ് പാര്‍ക്കും , കെ.യുആര്ടിസി ബസ്സും അനുവദിച്ചവയില്പെടുന്നു. ജില്ലാ പ്രസിഡണ്ട് പി.ജെ തോമസ്, എന്‍.സജിവ് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: