തിരുവനനതപുരം: ചെറുകിട ലോട്ടറി തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സേവന നികുത വര്‍ധിപ്പിച്ച നടപടി പുനഃപരിശോധക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ലോട്ടറിക്ക് 2008 മുതലാണ് സേവന നികുതി ഏര്‍പ്പെടുത്തിയത്. 12.36% ആയിരുന്ന നികുതി 14 ശതമാനമായി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പുതുക്കിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. ചെറുകിട, വന്‍കിട വ്യത്യാസമില്ലാതെ നികുതി പിരിക്കാനാണ് നീക്കം. ഇത് തൊഴിലാളിദ്രോഹ നടപടിയാണെന്ന് അസോസിയേഷന് പ്രസിഡന്റ് പുരുഷോത്തമ ഭാരതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ചെറുകിട ഏജന്റുമാരുടെ സേവനനികുതി മുഴുവന്‍ ഏജന്റ് വഹിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ ചെറുകിട ഏജന്റുമാര്‍ക്ക് ഇത് അധികഭാരമാകും. സേവന നികുതിയില്‍ നിന്ന് ലോട്ടറിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ധനകാര്യമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മറ്റിയില്പ്പെടുന്ന എല്ലാ സംസ്ഥാന ധനമന്ത്രിമാര്‍ക്കും ഈ-മെയില്‍ സന്ദേശമയച്ചിട്ടുണ്ട്.
ധനമന്ത്രി കെ.എം. മാണിക്ക് പ്രത്യേക നിവേദനവും നല്കി. ശാസ്ത്രീയമായി സമ്മാനഘടന പരിഷിക്കരിക്കാത്തതിനാല് കഴിഞ്ഞ രണ്ടുമാസമായി കേരള ഭാഗ്യക്കുറിയുടെ ചില ടിക്കറ്റുകള്‍ മുഴുവനായും വിറ്റഴിയാത്ത സാഹചര്യം ഉണ്ടായി.
മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ പരിപൂര്‍ണമായി നിര്‍ത്തലാക്കിയതും സാമ്പത്തിക മാന്ദ്യവും ഇതിനു കാരണങ്ങളായി. ഇതെല്ലാം സര്‍ക്കാര്‍ പരിശോധിക്കണം. ഏജന്റുമാരുടെ കയ്യില്‍ വിറ്റഴിയാതെ വരുന്ന ടിക്കറ്റുകള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ തിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്കാര് ആവശ്യപ്പെട്ടു.
വാര്‍ഷിക വരുമാനം ഇല്ലാത്ത ചെറുകിട ഏജന്റുമാരില്‍ നിന്നു പോലും ആദായനികുതി പിരിക്കുന്നുണ്ട്. അതിനൊപ്പമാണ് സേവനനികുതിയുടെ അധികഭാരവും തൊഴിലാളികളെ തളര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: