ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 20ലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ബാറുടമകളുടെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാറുകള്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നയം വിവേചന പരമാണെന്നും നയം റദ്ദാക്കണമെന്നും ബാറുടമകള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിലമ്പൂരിലെ റോസ് ഇന്റര്‍നാഷണല്‍, കണ്ണൂരിലെ സ്കൈ പേള്‍, നൈല്‍ പ്ലാസ ബാറുകള്‍, തൃശൂരിലെ നിയ റീജന്‍സി എന്നീ ഫോര്‍ സ്റ്റാര്‍ ബാറുകളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: