ടെഹ്റാന്: ഇറാന് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാനം സസ്പെന്‍ഡ് ചെയ്തു. കുട്ടികളായ രണ്ട് ഹജ്ജ് തീര്‍ഥാടകരെ ലൈംഗീകമായി പീഡിപ്പിച്ചവരെ ശിക്ഷിക്കാതെ ഇനി സൗദിയിലേക്ക് ആരെയും ഹജ്ജിന് അയക്കേണ്ടെന്നാണ് ഇറാന്റെ തീരുമാനം.
ഇറാന് സാംസ്ക്കാരിക മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.ജിദ്ദ വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പീഡിപ്പിച്ചത്. ഇതുവരെ കുറ്റക്കാര്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മന്ത്രി പറഞ്ഞു.
രണ്ട് ഇറാനിയന്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ക്ക് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇറാന് സൗദി അധികൃതര്‍ പരാതി നല്‍കിയിട്ടുമുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമെന്നാണ് സൗദി നേരത്തെ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ഇറാന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: