ബഹുവിധപരിതോഷബാഷ്പപൂര
സ്ഫുടപുളകാങ്കിതചാരുഭോഗഭൂമിം
ചിരപദഫലകാംഘ്രിസേവ്യമാനാം
പരമസദാശിവഭാവനാം പ്രപദ്യേ
ബഹുവിധത്തിലുള്ള സന്തോഷങ്ങള്‍ മൂലം ഉണ്ടാകു കണ്ണീര് കൊണ്ടും സ്പഷ്ടമായ പുളകച്ചാര്‍ത്തു കൊണ്ടും അടയാളപ്പെടുത്തിയ മനോഹരമായ ഭോഗഭൂമിയോടു(ശരീരത്തോടു)കൂടി വളരെക്കാലം കാലടികള്‍ ഊി സേവിക്കപ്പെടുവനായ; സര്വോല്ക്കൃഷ്ടനായ സദാശിവന്റെ ധ്യാനത്തെ ഞാന്‍ പ്രാപിക്കു.
അമിതമുദമൃതം മുഹുര്ദുഹന്തീം
വിമലഭവത്പദഗോഷ്ഠമാവസന്തീം
സദയ പശുപതേ സുപുണ്യപാകാം
മമ പരിപാലയ ഭക്തിധേനുമേകാം
അല്ലയോ ദയാലുവായ പശുപതേ, വീണ്ടും വീണ്ടും അമിതമോദമാകു അമൃതത്തെ ചുരത്തുവളും വിമലമായ നിന്തിരുവടിയുടെ കാലടികളാകു തൊഴുത്തില്‍ വസിക്കുവളും ഉത്തമ പുണ്യത്തിന്റെ ഫലമായവളും ഏകയും ആയ എന്റെ ഭക്തിയാകു ധേനുവിനെ(പശുവിനെ) അവിടുു പരിപാലിക്കേണമേ.
ജഡതാ പശുതാ കളങ്കിതാ
കുടിലചരത്വം ച നാസ്തി മയി ദേവ
അസ്തി യദി രാജമൗലേ
ഭവദാഭരണസ്യ നാസ്മി കിം പാത്രം അല്ലയോ പശുപതേ, എില്‍ ജഡതയും(ജലമയത്വം), പശുതയും(പശുത്വം), കളങ്കവും, കൗടില്യത്തോടു കൂടി സഞ്ചരിക്കു സ്വഭാവവും ഇല്ല. ഉണ്ടായിരുുവെങ്കില് ഹേ ചന്ദ്രചൂഡാ, ഞാന്‍ അവിടുത്തെ ആഭരണത്തിനു പാത്രമാകുമായിരുുവല്ലോ(ആഭരണമായി മാറുമായിരുല്ലോ). ജലമയത്വമുള്ള ഗംഗയേയും, പശുത്വമുള്ള നന്ദിയേയും, കളങ്കമുള്ള ചന്ദ്രനേയും, കുടിലചാരിയായ മാനിനേയും ഭഗവാന് തന്റെ ആഭരണങ്ങളാക്കിയിരിക്കുു. എാല്‍ ഇവ ഒും ഇല്ലാത്തതിനാലാവാം തഭെഗവാന് ആഭരണമാക്കാത്തത് എ ഭക്തന്റെ ആശ്ചര്യപ്രകടനമാണു ഈ ശ്ലോകം. ഭഗവാന് പക്ഷപാതിത്വം കാണിക്കുുവെ പരാതിയുമാണ് ഈ ശ്ലോകം. ജഡതാ പശുപകളങ്കഃ എു പാഠഭേദം.
അരഹസി രഹസി സ്വതന്ത്രബുദ്ധ്യാ
വരിവസിതും സുലഭഃ പ്രസമൂര്തിഃ
അഗണിതഫലദായകഃ പ്രഭുര്മേ
ജഗദധികോ ഹൃദി രാജശേഖരോസ്തി
രഹസ്യമായും പരസ്യമായും സ്വതന്ത്രബുദ്ധിയോടെ സേവിക്കുവാന്‍ സുലഭനായവനും പ്രസമൂര്ത്തിയായവനും കണക്കില്ലാത്ത ഫലങ്ങള്‍ പ്രദാനം ചെയ്യുവനും പ്രഭുവായവനും ലോകത്തില്‍ സര്വശ്രേഷ്ഠനായവനുമായ രാജശേഖരന്(ചന്ദ്രശേഖരന്) എന്റെ ഹൃദയത്തില്‍ ഭവിക്കുു(വാഴു).
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: