കൊച്ചി: ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരെ വട്ടംകറക്കുന്നതായി പരാതി. മീറ്ററിടാതേയും, വളഞ്ഞ വഴികളിലൂടെ വാഹനം ഓടിച്ചും, സ്ത്രീകളെ ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്.
ഇടപ്പള്ളിയില്‍ നിന്ന് ഓട്ടോയില്കയറിയ അമ്മയേയും മകളേയും വളരെ ദൂരം ചുറ്റിച്ച ഓട്ടോ ഡ്രൈവറെ അമ്മയുടെ പരാതിയേ തുടര്‍ന്ന് പോലീസ് പിടികൂടി. ഇയാള്‍ ആറോളം കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മീറ്ററിടാന്‍ ആവശ്യപ്പെട്ടാല്‍ വേറെ ഓട്ടോ പിടിച്ചോഎന്നാണ് മറുപടി. ഇടപ്പള്ളിയില്‍ രാത്രിയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഓട്ടോ ഡ്രൈവര്‍മാര്‍ പിഴിയുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
ധാരാളം ടൂറിസ്റ്റ് ബസ്സുകളും, മറ്റ് ബസ്സുകളും ഇടപ്പള്ളിയിലൂടെ കടന്നുപോകുമ്പോള്‍ കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ ഇവിടെ ഇറങ്ങുകയാണ് പതിവ്. വന്നിറങ്ങുന്ന യാത്രക്കാരനെ ഡ്രൈവര്‍മാര്‍ വളഞ്ഞ് വന്‍ചാര്‍ജ്ജ് ഉറപ്പിക്കും. അസമയത്തായതിനാല് യാത്രക്കാര്‍ക്ക് മറ്റുമാര്‍ഗ്ഗമില്ല. പോലീസ് രാത്രി ഡൂട്ടിയില്ലാത്തത് മുതലാക്കിയാണ് ഈ തട്ടിപ്പ്.
കലൂരിലുള്ള ചില ഡ്രൈവര്‍മാരും ഇത്തരത്തില്‍ യാത്രക്കാരെ പറ്റിക്കുക പതിവാണ്. കലൂരിലും, ഇടപ്പള്ളിയിലും രാത്രികാലങ്ങളില്‍ പോലീസ് ചെക്കിംഗ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: