ബര്‍ലിന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗം സൂര്യകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖലെയുടെ വസതിയില്‍ പ്രധാനമന്ത്രിയ്ക്ക് നല്കിയ സ്വീകരണ വേളയിലായിരുന്നു കൂടിക്കാഴ്ച.
നേതാജിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിമാനപകടത്തിലാണ് നേതാജി മരിച്ചതെന്ന വാദം അംഗീകരിക്കുന്നില്ല.
അത് കെട്ടുകഥയാണ് നേതാജിയുടെ അനന്തരവന്റെ മകന് സൂര്യകുമാര്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു..
നെഹ് റു സര്‍ക്കാര്‍ 20 വര്‍ഷം നേതാജിയുടെ കുടുംബാംഗങ്ങളെ നിരീക്ഷിച്ച വിവരം പുറത്തുവന്നതിനു പിന്നാലെയാണ് സൂര്യ തന്നെ ഇത് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: