ആലപ്പുഴ: സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരസഭാ അധികാരികള്‍ വിളിച്ചുചേര്‍ത്തതായി പറയപ്പെടുന്ന യോഗ തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ചെയര്‍പേഴ്സണും കൂട്ടാളികളും ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം സ്വകാര്യവത്കരിച്ചു നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാ കമ്മറ്റി ആരോപിച്ചു. പുതിയ സ്റ്റാന്‍ഡ് തുറക്കുമ്പോള്‍ റൂട്ടും സമയവും സംബന്ധിച്ചും മറ്റും പല പ്രശ്നങ്ങളും സമയമെടുത്ത് പരിഹരിക്കേണ്ടതായി വരും.
അധികാരികള്‍ നിസാരമായി കാണുന്ന പല പ്രശ്നങ്ങള്‍ക്കും വലിയ വില നല്‍കേണ്ടി വരുന്നത് ബസ് ഉടമകളാണ്. ബസ് ഉടമ സംഘടന പ്രതിനിധികളും ആര്‍ടിഒയും മറ്റു ബന്ധപ്പെട്ടവരുടെയും യോഗം അടിയന്തരമായി വിളിച്ചു കൂട്ടാന്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന് അദ്ധ്യക്ഷത വഹിച്ചു. എസ്. നവാസ്, ഷിജിലാല്‍, എസ്.എം. നാസര്‍, നവാസ് പാറായില്‍, എന്‍. സലിം, ഉസ്മാന് ഷെറീഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: