ആരൂഢഭക്തിഗുണകുഞ്ചിതഭാവചാപ
യുക്തൈഃശിവസ്മരണബാണഗണൈരമോഘൈഃ
നിര്ജ്ജിത്യകില്ബിഷരിപൂന്വിജയീസുധീന്ദ്രഃ
സാനന്ദമാവഹതിസുസ്ഥിരരാജലക്ഷ്മീം
ബുദ്ധിമാനായവന്(വിദ്വാനായവന്‍) ഭക്തിയാകുന്ന ഞാണ് വലിച്ച് അല്പം വളഞ്ഞിരിക്കുന്ന ധ്യാനമാകുന്ന വില്ലില്അമോഘങ്ങളായശിവസ്മരണയാകുന്ന ബാണങ്ങള്എയ്ത് പാപങ്ങളാകുന്ന ശത്രുസമൂഹത്തെ സംഹരിച്ച്വിജയിയായി ആനന്ദത്തോടെഉറച്ച രാജലക്ഷ്മിയെ(ഐശ്വര്യത്തെ) സമ്പാദിക്കുന്നു.
ധ്യാനാഞ്ജനേന സമവേക്ഷ്യതമഃപ്രദേശം
ഭിത്വാമഹാബലിഭിരീശ്വരനാമമന്ത്രൈഃ
ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി
യേ പാദപദ്മമിഹതേശിവതേകൃതാര്ത്ഥാഃ
അല്ലയോശിവ ഭഗവാനേ, യാതൊരുവര്‍ ധ്യാനമാകുന്ന അഞ്ജനം(മഷി) കൊണ്ടു നോക്കിഅന്ധകാരം(അജ്ഞാനം) വ്യാപിച്ച പ്രദേശത്തെ മഹത്തായ ബലമുള്ളഈശ്വരനാമങ്ങളാകുന്ന മന്ത്രങ്ങള്‍ ഉപയോഗിച്ച് പിളര്‍ന്ന് ദിവ്യന്മാരാല് ആശ്രയിക്കപ്പെടുന്നതുംസര്പ്പവിഭൂഷണത്തോടുകൂടിയതുമായഅങ്ങയുടെ പാദപദ്മങ്ങള്‍ ആശ്രയിക്കുന്നുവോ(തേടുന്നുവോ) അവര്കൃതാര്ത്ഥരായി ഭവിക്കുന്നു.
കണ്ണില്മഷിഎഴുതിദിവ്യമന്ത്രൗഷധങ്ങള് ഉപയോഗിച്ച്മറഞ്ഞിരിക്കുന്ന നിധി കണ്ടു പിടിക്കുന്നതു പോലെ ധ്യാനമാകുന്ന മഷിഎഴുതിഇശ്വരനാമമന്ത്രങ്ങളാല് അനഘനിധിയായശിവപാദപദ്മം ഭക്തന് തേടികണ്ടുപിടിക്കണംഎന്നര്ത്ഥം.
ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ
ഭൂദാരഏവകിമതഃസുമതേലഭസ്വ
കേദാരമാകലിതമുക്തിമഹൗഷധീനാം
പാദാരവിന്ദഭജനം പരമേശ്വരസ്യ
ഹേസുമതേ(ബുദ്ധിമാനായവനേ), ലക്ഷ്മീഭൂമീപതിയായസാക്ഷാല്മഹാവിഷ്ണുതന്നെ മുക്തിയാകുന്ന ദിവ്യൗഷധം തേടിപ്പിടിക്കുവാനായാണോവരാഹരൂപം ധരിച്ച് ഭൂമികുത്തിത്തുരക്കുന്നത്എന്നുതോന്നാം. അതിനാല്‍ നിഗൂഢങ്ങളായമുക്തിമഹൗഷധികളുടെകേദാരം( മഹൗഷധികള്വളരുന്ന പര്‍വതം) ആയ പരമേശ്വരന്റെ പാദപദ്മ ഭജനം ലഭിക്കുവാന്‍ നീ ശ്രമിച്ചാലും.
ആശാപാശക്ലേശദുര്വാസനാദി
ഭേദോദ്യുക്തൈര്‍ദിവ്യഗന്ധൈരമന്ദൈഃ
ആശാശാടീകസ്യ പാദാരവിന്ദം
ചേതഃപേടീം വാസിതാം മേ തനോതു
ആകാശവസ്ത്രം ധരിച്ചവനായ(ദിഗംബരനായ) മഹാദേവന്റെ പാദപദ്മങ്ങള്ആശാപാശക്ലേശങ്ങളാകുന്ന ദുര്വ്വാസനകളെഭേദിക്കുന്നതില്സമര്ത്ഥമായ, സമൃദ്ധമായ, ദിവ്യഗന്ധംവഹിക്കുന്നവയാണ്. ആ ദിവ്യസുഗന്ധത്താല്എന്റെ മനസ്സാകുന്ന പെട്ടി വാസനയുള്ളതായി ഭവിക്കട്ടെ.
ശിവപാദം മനസ്സില്‍ ഉറയ്ക്കുമ്പോള്‍ ആശാപാശക്ലേശാദികളാകുന്ന ദുര്‍വ്വാസനകള്‍ അകന്ന് മനസ്സില്ശിവഭക്തിയുടെസുഗന്ധംഅല്ലെങ്കില്സദ്വാസനകള് നിറയുമെന്നുസാരം.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: