വാഷിംങ്ടണ്‍: ഇറാനുമായി ആയുധ കൈമാറ്റത്തിന് റഷ്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം റദ്ദാക്കിയതില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആശങ്ക പ്രകടിപ്പിച്ചു. ആയുധ കൈമാറ്റ നിരോധനം റദ്ദാക്കിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ എണ്ണയും മറ്റു സാധനങ്ങളുടേയും വിതരണം പുനരാരംഭിക്കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദ ബന്ധം പുലര്‍ത്തുന്നത് ലോക രാഷ്ട്രങ്ങള്‍ ഭീഷണിയാണെന്നും വൈറ്റ്ഹൈസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു.
അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആയുധ കൈമാറ്റം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജെ ലാവ്രോവുമായി ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. റഷ്യയുടെ തീരുമാനത്തിനെതിരെ ആശങ്ക പ്രകടിപ്പിക്കാന്‍ കെറിയ്ക്ക് ലഭിച്ച അവസരം വിനിയോഗിച്ചെന്നുമാത്രമാണ് ഇതു സംബന്ധിച്ച് ഏണസ്റ്റ് വ്യക്തമാക്കിയത്.
അതിനിടെ ടെഹ്റാനുവേണ്ടി എസ് 300 മിസൈല്‍ സിസ്റ്റം കൈമാറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന് ഔദ്യോഗിക പ്രസ്താവന നടത്തി. മോസ്കോയുടെ നേതൃത്വത്തില്‍ മിസൈലുകളുടെ കൈമാറ്റം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. റഷ്യയുടെ ഈ നീക്കത്തിനെതിരെ യുഎസ് ഉള്‍പ്പടെ ഒട്ടനവധി പാശ്ചാത്യ രാഷ്ട്രങ്ങള്‍ രംഗതെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതിനുമുമ്പ് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇറാന്റെ ആറ്റോമിക് എനര്‍ജി ഒര്ഗനൈസേഷന് മേധാവി അല്‍ അക്ബര്‍ സലേഹി ഇറാനെതിരെയുള്ള നിരോധനം അടിയന്തരമായി യുഎന്‍ സുരക്ഷാ സമിതി റദ്ദാക്കുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇത് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ നിരോധനം നിര്‍ത്തലാക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. എസ് 300 മിസൈല്‍ കൈമാറാനുള്ള റഷ്യയുടെ നീക്കവും അതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഈ രാഷ്ട്രങ്ങളുമായി ഇറാന് ചര്‍ച്ച നടത്തി വരികയാണ്.
കൂടാതെ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി റഷ്യയും ഇറാനും തമ്മില്‍ ആണവശേഷിയുമായി ബന്ധപ്പെട്ട് രണ്ട് നിര്‍ണ്ണായകമായ തീരുമാനങ്ങളെടുത്തതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആണവായുധം കൈവശം വയ്ക്കാന്‍ നീക്കം നടത്തിയതിനെ തുടര്‍ന്ന് നവംബര്‍ 2013ലാണ് ഇറാനുമായുള്ള കൈമാറ്റത്തിന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇറാന്റെ ആണവായുധ നിര്‍മ്മാണ അവകാശത്തെ തടയാന്‍ ഈ വിലക്കിനു സാധിക്കില്ലെന്നും റുഹാനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: