തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് സര്‍വകലാശാല സംരക്ഷണ സദസ്സ് 23ന്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി വൈകിട്ട് നാല് മണിക്ക് സര്‍വകലാശാല പരിസരത്ത് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ ഉദ്ഘാടനം ചെയ്യും.
സര്‍വകലാശാലയുടെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, സര്‍വകലാശാലയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംരക്ഷണ സദസ് സംഘടിപ്പിക്കുന്നത്.
തേഞ്ഞിപ്പലം പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ സര്‍വകലാശാലയുടെ ഭൂമി വിട്ടു നല്‍കാനുള്ള നീക്കം ആരംഭിച്ചിട്ട് കുറെ നാളുകളായി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുമ്പും ഇതിനെതിരെ പ്രക്ഷോഭം നടന്നിരുന്നു. 99 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി വിട്ടുനല്‍കാന്‍ സര്‍വകലാശാല അധികൃതരുടെ നീക്കം.
എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഈ വിഷയത്തില്‍ അറിവൊന്നുമില്ലെന്നും, പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗ് ഇങ്ങനെയൊരുതീരുമാനമെടുത്തിട്ടില്ലെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാനുള്ള ചിലരുടെ സ്വാര്‍ത്ഥ താല്പര്യമാണ് ഇതിന് പിന്നിലെന്ന് യുവമോര്‍ച്ച ആരോപിച്ചു. സര്‍വകലാശാല അനധികൃത ഭൂമി കൈമാറ്റ വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച നേരത്തെ ആവശ്യപ്പെട്ടിരുന്നു.
23ന് നടക്കുന്ന സംരക്ഷണ സദസ്സില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിക്കും, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ. നാരായണന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: