വാടാനപ്പള്ളി(തൃശൂര്‍): ഉത്സവം കഴിഞ്ഞ് പറമ്പില്‍ തളച്ചിരുന്ന ആന കുത്തിമറിച്ചിട്ട തെങ്ങിനടിയില്‍പ്പെട്ട് പാപ്പാന് മരിച്ചു. വലപ്പാട് താമസിക്കുന്ന പെരിങ്ങോട്ടുകര പത്താരത്ത് രാഘവന് മകന് മണികണ്ഠന്(31) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ആലപ്പാട് കൊടപ്പുള്ളി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്തു നിന്നും കൊണ്ടുവന്ന ഓച്ചിറ മോഹനന് എന്ന ആന രാത്രി പന്ത്രണ്ടരയോടെ പരാക്രമം കാട്ടാന്‍ തുടങ്ങിയപ്പോള്‍ പാപ്പാനായ മണികണ്ഠന് ശാന്തനാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അരിശം വന്ന ആന പാപ്പാനെ കൊമ്പുകൊണ്ട് തട്ടിയെറിഞ്ഞു.
പിന്നീട് കെട്ടിയിരുന്ന തെങ്ങ് കുത്തിമറിച്ചിട്ടു. മണികണ്ഠന്റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ജിനി. മക്കള്‍: സഞ്ജയ്, സായൂജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: