പോര്‍ട്ടോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ ക്ലബ് എഫ്സി പോര്‍ട്ടോക്ക് അട്ടിമറി വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മന്‍ വമ്പന്മാരും മുന്‍ ചാമ്പ്യന്മാരുമായ ബയേണ്‍ മ്യൂണിക്കിനെയാണ് പോര്‍ട്ടോ സ്വന്തം മൈതാനത്ത് കെട്ടുകെട്ടിച്ചത്.
പോര്‍ട്ടോയ്ക്ക് വേണ്ടി റിക്കാര്‍ഡോ ക്വറേസ്മ രണ്ടും മാര്‍ട്ടിനസ് ഒരു ഗോളും നേടിയപ്പോള്‍ ബയേണിന്റെ ആശ്വാസഗോള്‍ തിയാഗോ അല്കാന്ഡ്രയുടെ വകയായിരുന്നു. തകര്‍പ്പന്‍ വിജയത്തോടെ 2004നുശേഷം ആദ്യമായി പോര്‍ട്ടോക്ക് സെമിയില്‍ പ്രവേശിക്കാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന രണ്ടാം പാദ എവേ മത്സരത്തില്‍ വന്‍ പരാജയം നേരിടാതിരുന്നാല്‍ മതി അവര്‍ക്ക് അവസാന നാലില്‍ ഇടംപിടിക്കാന്‍. ബയേണിന് ചുരുങ്ങിയത് മൂന്ന് ഗോളുകള്‍ക്കെങ്കിലും വിജയിക്കുകയും വേണം.
സൂപ്പര്‍ താരങ്ങളായ ആര്യന് റോബന്, ഫ്രാങ്ക് റിബറി, ബാസ്റ്റിന് ഷ്വയ്ന് സ്റ്റീഗര്‍ തുടങ്ങിയവരുടെ അഭാവവും ബയേണ്‍ നിരയില്‍ നിഴലിച്ചു. 1987 ലെ യൂറോപ്യന്‍ കപ്പ് ഫൈനലിലേറ്റ പരാജയത്തിനുശേഷം പോര്‍ച്ചുഗീസ് മണ്ണില്‍ വച്ച് ബയേണിന്റെ ആദ്യ പരാജയവുമാണിത്.
ഹോം ഗ്രൗണ്ടിന്റെ മുന്‍തൂക്കവുമായി ഇറങ്ങിയ പോര്‍ട്ടോ കൡയുടെ മൂന്നാം മിനിറ്റില്‍ തന്നെ വീണുകിട്ടിയ പെനാല്‍റ്റിയിലൂടെ ബയേണ്‍ വല കുലുക്കി.
ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യുയര്‍ ജാക്സണ് മാട്ടിനസിനെ ഫൗള്‍ ചെയ്തതിനാണ് പോര്‍ട്ടോക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത റിക്കാര്‍ഡോ ക്വറേസ്മ യാതൊരു പിഴവും പറ്റാതെ പന്ത് വലയിലെത്തിച്ചു.
ഹോം ഗ്രൗണ്ടിന്റെ മേല്ക്കൈക്കൊപ്പം കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ കിട്ടിയ അവസരം മുതലാക്കാന്‍ പോര്‍ട്ടോ താരം റിക്കാര്‍ഡോ ക്വാരേസ്മയ്ക്ക് കഴിഞ്ഞു. പത്താം മിനിറ്റില്‍ രണ്ടാം ഗോളും വീണു. ഒമ്പതാം മിനിറ്റില്‍ ബയേണിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി ഒരു അവസരം നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെ പോര്‍ട്ടോ രണ്ടാമതും നിറയൊഴിച്ചു.
ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബയേണ്‍ ബോക്സിലെത്തിയ പന്ത് റിക്കാര്‍ഡോ ക്വറേസ്മ വലംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. 28-ാം മിനിറ്റില്‍ ബയേണ്‍ ഒരു ഗോള്‍ മടക്കി ജെറോം ബോട്ടെംഗിന്റെ പാസില്‍ നിന്ന് തിയാഗോ അല്‍കാന്‍ഡ്ര പായിച്ച ഷോട്ടാണ് പോര്‍ട്ടോ വലയില്‍ കയറിയത്.
ആദ്യപകുതി അവസാനിക്കുമ്പോള്‍ പോര്‍ട്ടോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്ബോളാണ് കാഴ്ചവെച്ചത്. എന്നാല്‍ കളിയുടെ 65-ാം മിനിറ്റില്‍ അകലസ് സാന്‍ഡ്രോയുടെ പാസില്‍ നിന്ന് ജാക്സണ് മാര്‍ട്ടിനസ് മൂന്നാമതും നിറയൊഴിച്ചതോടെ ബയേണിന്റെ പതനം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: