പൂനെ: ഐപിഎല്ലില്‍ വിരേന്ദര്‍ സെവാഗിന് പുതിയ റെക്കോര്‍ഡ്. വിഷുദിവസം ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ നടന്ന മത്സരത്തില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ താരമെന്ന ബഹുമതിയാണ് സെവാഗ് സ്വന്തമാക്കിയത്.
ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലുള്ള റെക്കോര്‍ഡാണ് സെവാഗ് തിരുത്തിയത്. ട്വന്റി 20യില്‍ 4000 റണ്‍സെന്ന നാഴികക്കല്ലും സെവാഗ് പിന്നിട്ടു.
ദല്‍ഹിക്കെതിരായ മത്സരത്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 47 റണ്‍സെടുത്ത സെവാഗ് തന്റെ ഐപിഎല്‍ ബൗണ്ടറികളുടെ എണ്ണം 438 ആക്കി ഉയര്‍ത്തി. 99 ഇന്നിങ്സുകളില്‍ നിന്ന് 332 ഫോറും 106 സിക്സുമാണ് സെവാഗ് അടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള ഗെയ്ലിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 432 ബൗണ്ടറികളാണ് ഉള്ളത് അതില്‍ 232 ഫോറും 200 സിക്സ് ഉള്‍കൊള്ളുന്നു.
70 മത്സരങ്ങളില്‍ നിന്നാണ് ഗെയ്ല് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ഐപിഎല്ലില്‍ മുന്നൂറിലേറെ ഫോറുകള്‍ നേടിയിട്ടുള്ള ഏക താരവും സെവാഗാണ്. ഐപിഎല്ലിലെ 650 റണ്‍സിന് മുകളില്‍ നേടിയിട്ടുള്ള ബാറ്റ്സ്മാന്മാരില് ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റും (156.58) സെവാഗിന്റെ പേരിലാണ്. ഐപിഎല്ലില്‍ 16 അര്‍ദ്ധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും സെവാഗിന്റെ പേരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: