പുനലൂര്‍: നിര്‍ബന്ധപൂര്‍വം മതംമാറ്റം ചെയ്യപ്പെട്ടവര്‍ക്ക് സ്വന്തം സമുദായത്തിലേക്ക് തിരികെവരുവാന്‍ അവസരം ഒരുക്കുന്ന ഘര്‍വാപസി തെറ്റല്ലെന്ന് വെള്ളാപ്പള്ളി നടേശന്.
എസ്എന്‍ഡിപി പുനലൂര്‍ താലൂക്ക് യൂണിയന് പ്രവര്‍ത്തനോദ്ഘാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിക്കപ്പെട്ട് പുറത്തുപോയ സമുദായങ്ങള്‍ക്ക് തിരികെ വരുന്നതിന് ഒരവസരം ഒരുക്കണമെന്നും ഘര്‍വാപസിയെ എതിര്‍ക്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഈഴവരെ അവഗണിച്ചതായും 48 വര്‍ഷത്തിനുള്ളില്‍ നാല് കോളേജുകള്‍ മാത്രമാണ് അനുവദിച്ചതെന്നും കേരളത്തില്‍ മാറിമാറി വരുന്ന ഇരുമുന്നണി ഭരണവും ഈഴവരെ വഞ്ചിച്ചതായും ചിഹ്നം നോക്കി വോട്ടുചെയ്തവരുടെ അവസ്ഥ എന്തായി എന്ന് സമുദായംഗങ്ങള്‍ ഓര്‍ക്കണമെന്നും ഈഴവ സമുദായത്തിന് അര്‍ഹമായത് പിടിച്ചെടുക്കാന്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.കെ.സുന്ദരേശന് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂണിയന് പ്രസിഡന്റ് ഹഡ്കോ ചെയര്മാന് കെ.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി.സുന്ദരേശന്, പ്രേം കമലാസനന്, സുഭാഷ് ബാബു, വിദ്യാധരന് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍സെക്രട്ടറി ആര്.ഹരിദാസ് സ്വാഗതവും യൂണിയന് വൈസ്പ്രസിഡന്റ് എ.ജ.പ്രദീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: