കുമരകം: കുമരകത്തുനിന്നും കണ്ടല്‍കാടുകള്‍ അപ്രത്യക്ഷമാകുന്നു. കുമരകത്തിന്റെ നിലനില്‍പ്പിനുതന്നെ കാരണമായി തീര്‍ന്ന കണ്ടല്‍ കാടുകളാണ് ടൂറിസത്തിന്റെ വരവോടെ കായല്‍ തീരത്ത് റിസോര്‍ട്ട് സമുച്ചയങ്ങള്‍ കെട്ടിപൊക്കാനായി വ്യാപകമായി വെട്ടിനശിപ്പിക്കപ്പെട്ടത്. നൂറ്റാണ്ടുകളായി മീനച്ചിലാറിന്റെ നിലക്കാത്ത പ്രവാഹത്തില്‍ നദികൊണ്ടുവന്ന മണ്ണും എക്കലും വേമ്പനാട്ടുകായലിന്റെ വിസ്തൃതിയില്‍ തീര്‍ത്ത തുരുത്തുകളെ സംരക്ഷിച്ച കണ്ടല്‍ കാടുകളാണ് ഇന്നു കുമരകത്തുനിന്നും അപ്രത്യക്ഷമാകുന്നത്. ഇത് കായലിനോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ന് കായലോരത്തുകൂടി നടന്നാല്‍ അവിടവിടെയായി ഒന്നോ ഒറ്റയോ കണ്ടല്‍മരങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.
2005ല്‍ കണക്കെടുക്കുമ്പോള്‍ കേരളത്തിലെ കണ്ടല്‍കാടുകളുടെ വിസ്തൃതി 8 ചതുരശ്രകിലോമീറ്ററായിരുന്നെങ്കില് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കണ്ടല്‍ കാടുകള്‍ 5 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞതായാണ്. കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ കൂടുതലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. തുരുത്തുകള്‍ രൂപാന്തരപ്പെട്ട് വിസ്തൃതമായ കരവിഭാഗമാകാന് സുരക്ഷിതത്വമേകിയ കണ്ടല്‍ കാടുകളുടെ നശീകരണം ഭാവിയില്‍ കുമരകത്തെ വിശ്വപ്രശസ്ത ടൂറിസ്റ്റുകേന്ദ്രത്തിന്റെ നാശത്തിനുതന്നെ വഴിവെക്കും. വനംവകുപ്പും ടൂറിസംവകുപ്പും കണ്ടല്‍ വനങ്ങള്‍ പുനര്സൃഷിടിക്കുന്നതിനും കണ്ടല്‍ കാടുകളുടെ നശീകരണത്തിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കേണ്ടതും കുമരകത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ് പ്രകൃതിവാദികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: