ജക്കാര്‍ത്ത: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ യാത്ര വിമാനം അടിയന്തിരമായി നിലത്തിറക്കി പരിശോധന നടത്തി.
ദക്ഷിണ സുലാവസി വിമാനത്താവളത്തിലാണു വിമാനമിറക്കിയത്. ഇന്തോനേഷ്യയുടെ കിഴക്കന്‍ നഗരമായ അംബോണ്‍ വിമാനത്താവളത്തില്‍ നിന്നും 122 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിനാണു ബോംബ് ഭീഷണി ഉണ്ടായത്.
അമ്പനിലെ എയര്‍ട്രാഫിക് കണ്‍ട്രോളറിലേക്കു ടെക്സ്റ്റ് മെസേജ് ആയാണ് ബോംബ് ഭീഷണിയെത്തിയത്. വിമാനം അടിയന്തിരമായി നിലത്തിറക്കി പരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.ഇന്തൊനീഷ്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസായ ലയണ്‍ എയറിന്റെ ഭാഗമാണ് ബാടിക് എയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: