തൃശ്ശൂര്‍: അരിമ്പൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഷിബിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.
നേരത്തെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഉപയോഗിച്ച കത്തിയും കുപ്പിച്ചില്ലും കണ്ടെടുക്കുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണിത്.
അതേസമയം യുവതിയെ രക്ഷിക്കാനെത്തി ഷിബിന്റെ കാര്‍ ആക്രമണത്തില്‍ പെട്ട അഞ്ചുപേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
അമൃത (20)യുടെ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവിക്കുന്നത്. അമൃതയുടെ അമ്മയും അപകടനില തരണം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: