വാഷിംഗ്ടണ്‍: തെക്കന്‍ ചൈനാക്കടലില്‍ ചൈന എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നു. ഇതിന്റെ പണി വളരെവേഗം പുരോഗമിച്ചുവരികയാണെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സൈനികാവശ്യങ്ങള്‍ക്കുള്ള ചെറിയ എയര്‍സ്ട്രിപ്പാണ് നിര്‍മ്മാണത്തിലുള്ളത്.ഭാരതമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുളവാക്കുന്നതാണ് ചൈനീസ് നടപടി.
ജെയിന്‍സ് പ്രതിരോധ ആഴ്ചപ്പതിപ്പാണ് ഇക്കാര്യം ചിത്ര സഹിതം പുറത്തുവിട്ടിരിക്കുന്നത്.ഫിയറി ക്രോസ് എന്ന പവിഴദ്വീപിനു സമീപം കടല്‍ നികത്തിയെടുത്ത ഭാഗത്താണ് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമൊരുക്കുന്നത്. ഫിലിപ്പൈന്‍സ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണൈ, തായ്വാന് തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദ്വീപസമൂഹത്തിലാണ് ചൈനയുടെ റണ്‍വേ നിര്‍മ്മാണം നിര്‍ബാധം നടക്കുന്നത്.3000 മീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പാണ് നിര്‍മ്മിക്കുന്നത്.
തെക്കന്‍ ചൈനാക്കടലില്‍ ചൈന റഡാറും മിസൈലുകളും ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതിനു തൊട്ടുപിന്നാെലയാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മാണം സംബന്ധിച്ച വാര്‍ത്തയും പുറത്തുവരുന്നത
പ്രതികരിക്കാൻ ഇവിടെ എഴുതുക: