വാന്‍കൂര്‍: തടസങ്ങള്‍ പാലങ്ങളാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം ന്യൂദല്‍ഹിയിലേക്കു തിരിക്കുന്നതിനു മുന്‍പ് കാനഡയിലെ വാന്‍കൂറില്‍ കൂടിയ സദസ്സിനെ അഭിമുഖീകരക്കുകയായിരുന്നു പ്രധാനമന്ത്രി. എത്രദൂരം യാത്ര ചെയ്യുന്നു എന്നതിലല്ല. എന്താണ് ലക്ഷ്യം എന്നതാണ് പ്രധാനം – മോദി കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിനും കാനഡയ്ക്കും ഇടയിലുണ്ടായിരുന്ന മതില് ഇപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാവുന്ന ഒരു പാലമായി മാറിക്കഴിഞ്ഞു. ഇരു രാജ്യങ്ങളും ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്യും. ഉഭയകക്ഷി നിക്ഷേപം, സമഗ്ര സാമ്പത്തിക സഹകരണ ഉടമന്പടി എന്നിവയിലെല്ലാം നമ്മള് മുന്നേറിക്കഴിഞ്ഞു-മോദി ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ വികസനത്തില്‍ കാനഡ പങ്കാളിയാവുകയാണെങ്കില്‍ അത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാസം ഒമ്പതിനാണ് മോദി ഒമ്പത് ദിവസത്തെ ത്രിരാഷ്ട്രസന്ദര്ശനത്ത് യാത്രതിരിച്ചത്.കാനഡയിലെ ഒട്ടാവ, ടൊറന്റോ, വാന്‍കൂര്‍ എന്നീ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം കാനഡയിലെത്തിയത്.
42 വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തെ ചരിത്രപരമെന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണത്തിന്റെ പുതിയൊരു യുഗമാണ് തന്റെ സന്ദര്‍ശനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടത്തി
സന്ദര്‍ശനത്തിനിടെ വാന്‍കൂവറിലെ ഗുരുദ്വാരയിലും ഒരു ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ മോദിക്കും കാനഡ പ്രധാനമന്ത്രി സ്റ്റഫീന് ഹാര്പറിനും ഗുരുദ്വാര കമ്മിറ്റി ആചാര വാള് സമ്മാനിച്ചു. മോദിയുടെ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
1949ല്‍ ജവഹര്‍ലാല്‍ നെഹ്റുവിനും 1973ല്‍ ഇന്ദിരാ ഗാന്ധിക്കും ശേഷം ഗുരുദ്വാര സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ഖല്‍സാ ദിവാന് സൊസൈറ്റി പ്രസിഡന്റ് സോഹന്‍ സിംഗ് ദിയോ പറഞ്ഞു. പിന്നീടാണ് മോദി ലക്ഷ്മീ നാരായണ്‍ ക്ഷേത്രത്തിലെത്തിയത്. ഭാരതത്തിന്റെയും കാനഡയുടേയും പതാകകള്‍ വീശിയ ഭാരതീയര്‍ മോദി മോദി എന്ന് ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: