ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നീട്ടി. മെയ് 12വരെയാണ് ജാമ്യം നീട്ടിയത്. ജയലളിതയുടെ ജാമ്യക്കാലാവധി ഇന്ന് അവസാനിക്കുകയായിരുന്നു.
ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട ജയലളിത അപേക്ഷ നല്‍കിയിരുന്നു. ജാമ്യം നീട്ടിലഭിച്ചത് ജയലളിതക്ക് ആശ്വാസം പകരുന്നതാണ്.ആദ്യതവണ മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെയുള്ള കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ജയ ശിക്ഷിക്കപ്പെട്ടത്.
അപേക്ഷ തള്ളിയാല്‍ ജയലളിതയും കൂട്ടുപ്രതികളും വീണ്ടും അറസ്റ്റിലാവുകയും ജയിലില്‍ പോകേണ്ടിയും വരുമായിരുന്നു. നാലു മാസത്തെ കാലയളവിനുള്ളില്‍ അപ്പീലിന്മേലുള്ള വിചാരണയും വിധി പ്രഖ്യാപനവും നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
നാലുവര്‍ഷം തടവും 100 കോടി പിഴയുമാണ് ബംഗളൂരുവിലെ പ്രത്യേക കോടതി ജയക്ക് വിധിച്ചത്. മൂന്നാഴ്ച പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ജയക്ക് ഒക്ടോബര്‍ 17നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: