ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കേജ്രിവാളിനെതിരായ രണ്ടു മാനനഷ്ടക്കേസുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ക്കരിയും ഒരു അഭിഭാഷകനും നല്കിയ കേസുകളിലാണ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസ് പിസി പാന്തും ഉള്‍പ്പെട്ട ബഞ്ച് തുടര്‍ നടപടികള്‍ തത്ക്കാലം തടഞ്ഞത്.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട നിയമം ക്രിമിനല്‍വല്‍ക്കരിക്കുന്നത് തടയണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടു. രണ്ടു വര്‍ഷം തടവ് വരെ നല്കുന്ന, മാനനഷ്ടക്കേസ് സംബന്ധിച്ച നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേജ്രിവാള് ഹര്‍ജിയില്‍ ആരോപിക്കുന്നു.കപില്‍ സിബലിന്റെ മകന് നല്കിയ മാനനഷ്ടക്കേസുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: