ന്യൂദല്‍ഹി: ഐപിഎല്‍ കോഴക്കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി പുതിയ സംഘത്തെ നിയോഗിച്ചു. സി.ബി.ഐ അഴിമതി വിരുദ്ധ സമിതിയുടെ തലവന്‍ എസ്.പി.വിവേക് പ്രിയദര്‍ശിയാണ് അന്വേഷണ സംഘത്തലവന്. നിലവില്‍ 2ജി സ്പെക്ട്രം അഴിമതി കേസ് കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുകയാണ് വിവേക് പ്രിയദര്‍ശി
കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുന്‍ ചീഫ് ജസ്റ്റീസ് ആര്.എം.ലോധ അധ്യക്ഷനായ സമിതിയാണു വിവേക് പ്രിയദര്‍ശിനിയുടെ പേരു നിര്‍ദ്ദേശിച്ചത്. തന്റെ ടീമിലെ മറ്റ് ഉദ്യോഗസ്ഥരെ തീരുമാനിക്കാനുള്ള അവകാശം കോടതി പൂര്‍ണമായും പ്രിയദര്‍ശിക്ക് നല്‍കിയിട്ടുണ്ട്.
നിലവിലെ അന്വേഷണ സംഘത്തലവന് വി.വി.മിശ്ര വിരമിക്കുന്നതിനാലാണു കോടതി പുതിയ സംഘത്തിനു രൂപം നല്‍കിയത്.
ഒത്തുകളിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് സഹഉടമയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്ര, ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പന് എന്നിവര്‍ക്കുള്ള ശിക്ഷ തീരുമാനിക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: