വിശാഖപട്ടണം: സിപിഎം നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. രാഷ്ട്രീയ നയസമീപനങ്ങള്‍ രൂപീകരിച്ചതിലും അവ നടപ്പാക്കിയതിലും പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റി. ഇത് പരിഹരിക്കുന്നതിനായി പാര്‍ട്ടി പ്ലീനം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണും. സിപിഎമ്മിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ച കൊണ്ടു മാത്രം അവസാനിക്കുന്ന പ്രകിയ അല്ല. വിമര്‍ശനങ്ങളെ കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തുന്നതിന് പ്ലീനം വിളിച്ചു ചേര്‍ക്കുമെന്നും യെച്ചൂരി വിശദീകരിച്ചു.
പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച നാടകീയത ഉണ്ടാവില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സാധാരണ നിലവിലെ ജനറല്‍ സെക്രട്ടറിയാണ് പുതിയ സെക്രട്ടറിയെ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് വേണമെങ്കിലും ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബവാഴ്ചയുള്ള പാര്‍ട്ടിയല്ല സിപിഎം. ആഭ്യന്തര ജനാധിപത്യമുള്ള പാര്‍ട്ടിയാണു സിപിഎമ്മെന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും സഖ്യങ്ങള്‍ക്കു രൂപം നല്‍കുകയെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: