മദ്യപിച്ച് മദോന്മത്തനായ ഒരാള്‍ എങ്ങനെയോ ഒരു വണ്ടിയില്‍ വലിഞ്ഞു കയറി. യാത്രക്കാരുടെ ഇടയിലൂടെ ഇടറി നടന്ന് പെട്ടികളും മറ്റും തള്ളിയിട്ട് പ്രൗഢമായ ഒരു സ്ത്രീയുടെ അടുത്ത ഇരിപ്പിടത്തില്‍ ഇരിക്കുമ്പോഴേക്ക് അയാള്‍ അവരുടെ ദേഹത്തേക്ക് മറിഞ്ഞുവീണു. അയാളെ തള്ളിമാറ്റിക്കൊണ്ട് അവര്‍ പറഞ്ഞു.
”ചെറുപ്പക്കാരാ, ഇങ്ങനെ പറയാനെനിക്കു മടിയുണ്ടെങ്കിലും ഞാന്‍ പറഞ്ഞുപോവുകയാണ്. നിങ്ങള്‍ നേരെ നരകത്തിലാണ് പോകുക.” മദ്യപന് ചാടിയെഴുന്നേറ്റു വിളിച്ചു പറഞ്ഞു, ” അയ്യോ! ഞാന്‍ തെറ്റായ വണ്ടിയിലാണ് കയറിയിരിക്കുന്നത്.” അതെ, മദ്യപര്ക്കറിയില്ല, ആരാണ് തെറ്റായ വണ്ടിയില്‍ സഞ്ചരിക്കുന്നതെന്ന്. ആരെങ്കിലും വേണ്ടതുപോലെ അവരുടെ ജീവിതം കൈകാര്യം ചെയ്താല്‍, ചുറ്റുമുള്ള അവസ്ഥകള്‍ക്ക് അടിപ്പെട്ടും, കൂടിക്കുഴഞ്ഞും സ്വന്തം ജീവിതം അനിയന്ത്രിതാവസ്ഥയിലെത്തിച്ച ഇവര്‍ അസൂയാലുക്കളാകും. അവര്‍ എപ്പോഴും പരാതിപ്പെട്ടുകൊണ്ടിരിക്കും. അവര്‍ പറയും, ഈ മനുഷ്യര്‍ ലോകത്തില്‍നിന്ന് ഒളിച്ചോടുന്നുവെന്ന്.
ലോകം ഇപ്പോള്‍ പോകുന്ന രീതിയില്‍ തുടര്‍ന്നാല്‍, ആളുകളെല്ലാംതന്നെ ഈയളവില്‍ വളരെക്കാര്യങ്ങള്‍ ഇവിടെ ചെയ്തുകൊണ്ടിരുന്നാല്‍, ഈ ഭൂമിക്ക് അടുത്ത ഒരു പത്തുവര്‍ഷംപോലും നിലനില്‍പ്പുണ്ടാവില്ല. അറുനൂറുകോടി ജനങ്ങള്‍ മുഴുവന്‍ അമിതാദ്ധ്വാനികളായ അമ്പതുശതമാനംപേര് ഈ ഭൂമി നശിപ്പിക്കുന്നതില്‍ തിരക്കുപിടിച്ച് ഏര്‍പ്പെട്ടിരിക്കുകയാണ്. ആയിരത്തിലൊരാള്‍ മാത്രമേ ആത്മീയതയില്‍ വ്യാപരിക്കുന്നവരായി ഉണ്ടാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: