ന്യൂയോര്‍ക്ക്: ഭാരതവും ചൈനയും ഭരിക്കുന്നത് കരുത്തരായ നേതാക്കളാണെന്ന് ടൈം മാസിക. 2015ലെ കരുത്തരായ നൂറു നേതാക്കളെ ടൈം മാസിക കണ്ടെത്തിയിരുന്നു. ഇവരില്‍ മുന്‍പന്തിയിലായിരുന്നു മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്ങും.
ഈ നൂറു പേരില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. നിഷ്ക്രിയരായ നേതാക്കള്‍ വര്‍ഷങ്ങളോളം ഭരിച്ച ഈ രണ്ടു രാജ്യങ്ങളിലും കരുത്തരായ നേതാക്കളാണ് ഇപ്പോള്‍ ഭരണം കൈയാളുന്നത്.
ചൈനയില്‍ നിറം കെട്ട ഹൂ ജിന്റാവോയായിരുന്നു 2002 മുതല്‍ 2012 വരെ പ്രസിഡന്റ്.ഭാരതത്തില്‍ ഉൗര്ജ്ജസ്വലതയില്ലാത്ത ഭരണമായിരുന്നു ഡോ, മന്മോഹന് സിങ്ങിന്‍േറത്. ടൈം മാസികയിലെ ലേഖനത്തില്‍ പറയുന്നു. ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന കരുത്തരാണ് ഈ രണ്ടു രാജ്യങ്ങളും ഇന്ന് ഭരിക്കുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാഡിസണ്‍ സ്ക്വയറില്‍ മോദിക്ക് ലഭിച്ച വമ്പന്‍ സ്വീകരണവും ലേഖനത്തില്‍ എടുത്തു പറയുന്നു. ഇത്രയും ശ്രോതാക്കളെ നേടിയെടുക്കാന്‍ ലോകത്തെ എല്ലാ നേതാക്കള്‍ക്കും സാധ്യമല്ല.
തന്റെ പല മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി മോദി മുന്നില്‍ നിന്നുതന്നെയാണ് നയിക്കുന്നത്. ഇതിനകം മോദിക്ക് ഒരു അന്താരാഷ്ട്ര നേതാവെന്ന പദവിയാണ് നേടാന്‍ കഴിഞ്ഞത്. മാഡിസണ്‍ സ്ക്വയറില്‍ ഒരു പ്രസംഗത്തിനു വേണ്ടി ഇത്രയും ആള്‍ക്കാരെ കൂട്ടാന്‍ മറ്റൊരു ലോകനേതാവിനും സാധ്യമല്ല. ടൈം എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: