കൊച്ചി: മുന്‍ ക്രിക്കറ്റ് നായകന് കപില്‍ ദേവിനോടും സിപിഎം നേതൃത്വം കോഴ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. കപില്‍ ദേവ് കൊച്ചി കടമക്കുടി ചരിയംതുരുത്തില്‍ തുടങ്ങാനിരുന്ന മെഡിസിറ്റി പദ്ധതിക്ക് അനുമതി നല്കണമെങ്കില് പാര്‍ട്ടി നേതൃത്വത്തിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് വെളിപ്പെടുത്തല്‍.
പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കു വേണ്ടി സിപിഎം ലോക്കല്‍ സെക്രട്ടറി വിജയനാണ് കപില്‍ ദേവിനോട് പണം ആവശ്യപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയംഗം ഇ.എം. അനില്‍കുമാറാണ് ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സംഭാഷണം സ്വകാര്യ ചാനലുകള്‍ പുറത്തുവിടുകയായിരുന്നു.
സിപിഎം നേതൃത്വം ആവശ്യപ്പെട്ട പണം നല്കാന് കപില്‍ ദേവിന്റെ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് പാര്‍ട്ടി ഈ ഭൂമിയില്‍ സമരമാരംഭിച്ചു. വി.എസ.് അച്യുതാനന്ദനും കോടിയേരി ബാലകൃഷണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനെത്തിയിരുന്നു. തുടര്‍ന്ന് കമ്പനി പദ്ധതി ഉപേക്ഷിച്ചു. ഏത് നേതാക്കള്‍ക്കു വേണ്ടിയാണ് പണം ആവശ്യപ്പെട്ടതെന്ന് അനില്‍കുമാര്‍ വെളിപ്പെടുത്തിയിട്ടില്ല.
ലോക്കല്‍ സെക്രട്ടറിയെ ഉപയോഗിച്ച് പാര്‍ട്ടി നേതൃത്വം ഇത്തരത്തില്‍ വേറെയും പണപ്പിരിവ് നടത്തിയതായി അനില്‍കുമാറിന്റെ സംഭാഷണത്തില്‍ വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ അനില്‍കുമാറിനെ ഇന്നലെ സസ്പെന്‍ഡ്് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: