ശ്രീനഗര്‍: വിഘടനവാദി നേതാവ് മസ്രത് ആലമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കാശ്മീരില്‍ പ്രഖ്യാപിച്ച ബന്ദില്‍ സംഘര്‍ഷം. നര്‍ബലില്‍ പ്രതിഷേധക്കാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നു പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് കാശ്മീര്‍ താഴ്വരയില് ബന്ദിന് ആഹ്വാനം ചെയ്തത്. ആലത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശ്രീനഗറിലുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ ഇന്നലെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ത്രാലിലേക്ക് നടന്ന പ്രതിഷേധപ്രകടനമാണ് അക്രമാസക്തമായത്.
പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. മസ്രത് ആലമിന്റെ അറസ്റ്റ് നിയമവരുദ്ധമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വ്യാഴാഴ്ച വൈകീട്ട് മുതല്‍ വീട്ടുതടങ്കലിലായിരുന്ന മസ്രത് ആലമിനെ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ നടത്തിയ റാലിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതിനും പാക് പതാക ഉപയോഗിച്ചതിനുമാണ് മസ്രത് ആലം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: